തിരൂർ ആർ.എം.എസ് ഓഫിസ്

തിരൂർ റെയിൽവേ സ്റ്റേഷൻ; റെയിൽവേ മെയിൽ സർവിസ് ഒഴിപ്പിക്കാൻ നീക്കം

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവിസ് കുടിയൊഴിപ്പിക്കാൻ അധികൃതരുടെ നീക്കം. ആർ.എം.എസ് ഓഫിസ് ഉടൻ മാറ്റണമെന്ന് റെയിൽവേ അധികൃതർ അന്ത്യശാസനം നൽകി. വർഷങ്ങളായി തിരൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് പ്രവർത്തിക്കുന്ന ആർ.എം.എസ് ഓഫിസാണ് കുടിയൊഴിപ്പിക്കാൻ സ്റ്റേഷൻ വികസന മറവിൽ റെയിൽവേ നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ പാലക്കാട് ഡിവിഷൻ എസ്.ആർ.എം തിരൂർ സ്റ്റേഷനിലെത്തി ജീവനക്കാർക്ക് അന്ത്യശാസനം നൽകി. ഇത് തപാൽ വകുപ്പ് ജീവനക്കാരെ പ്രതിസന്ധിയിലാക്കി.

ജില്ലയിലെ നിലമ്പൂർ, പെരിന്തൽമണ്ണ മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിലേക്ക് തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്നത് തിരൂർ ആർ.എം.എസ് ഓഫിസ് മുഖേനയാണ്. ഓഫിസ് അടച്ചു പൂട്ടിയാൽ ജില്ലയിലെ തപാൽ വിതരണം സ്തംഭിക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇക്കാര്യത്തിൽ ജില്ലയിലെ എം.പിമാർ അടിയന്തരമായി ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Tags:    
News Summary - Tirur Railway Station; Railway Mail service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.