ഊരകം മമ്പീതിയിൽനിർമ്മാണത്തിലിരിക്കെ കടലുണ്ടിപ്പുഴയിലേക്ക് തകർന്നു വീണ എക്കോ പാർക്ക്.

മുപ്പതു ലക്ഷം കടലുണ്ടിപ്പുഴയിലൊഴുക്കി: എക്കോ പാർക്ക് ഉദ്ഘാടനത്തിന് മുമ്പേ ഇടിഞ്ഞു വീണു

വേങ്ങര: കടലുണ്ടിപ്പുഴയോരത്ത് ഊരകം മമ്പീതിയിൽ നിർമ്മാണത്തിലിരുന്ന എക്കോ പാർക്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. പുഴയോട് ചേർന്നു നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി കഴിഞ്ഞ പ്രളയത്തിൽ തകർന്നിരുന്നു. ഇതിനോട് ചേർന്നു ഘടിപ്പിച്ചിരുന്ന ഇരുമ്പ് കാലുകളും തകർന്നു വീണതോടെ എക്കോ പാർക് കെട്ടിടത്തിന്റെ ഒരു ഭാഗം പുഴയിലേക്ക് മറിഞ്ഞു വീണു.

2014 - 15 ൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് 30 ലക്ഷം രൂപ ചെലവിൽ കടലുണ്ടിപ്പുഴയോരത്ത് എക്കോ പാർക്ക് നിർമ്മാണം തുടങ്ങിയത്. വൈകുന്നേരങ്ങളിൽ കാറ്റു കൊള്ളുന്നതിനും വയോജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കുന്നതിനുമായി അത്യാവശ്യ സൗകര്യങ്ങളോടെ നിർമ്മാണം തുടങ്ങിയ കെട്ടിടമാണിത്. അശാസ്ത്രീയമായ നിർമ്മാണ രീതിയും നിർമ്മാണത്തിലെ കാലതാമസവും കാരണം കെട്ടിടം ഇനി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്.


Tags:    
News Summary - Kadalundippuzha Echo Park collapsed before inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.