നിലമ്പൂര്‍: കാടും പുഴയും കടന്ന് നിലമ്പൂർ നഗരത്തിലും കാട്ടാനയെത്തി. ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. നിലമ്പൂര്‍ എയ്ഞ്ച് ലാൻഡ് വീട്ടില്‍ ആൻറണിയുടെ മകന് ക്ലിസ്റ്റനാണ് (30) പരിക്കേറ്റത്. നിലമ്പൂര്‍ ഇന്‍ഫെൻറ് ജീസസ് ദേവാലയത്തിന് മുന്നിൽ ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. ഇയാളെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനംവകുപ്പ് കാര്യാലയത്തിെൻറയും സ്വകാര്യ കെട്ടിടങ്ങളുടെയും മതിലുകളും നിർത്തിയിട്ട വാഹനങ്ങളും കാട്ടാന തകര്‍ത്തു. നിലമ്പൂര്‍ വനത്തില്‍നിന്ന് മാനവേദന് സ്കൂളിന് സമീപം വഴിയെത്തിയ ഒറ്റക്കൊമ്പന് സി.എന്‍.ജി റോഡ് മുറിച്ച് കടന്ന് വനം വകുപ്പ് കാര്യാലയത്തിെൻറ ഗേറ്റിലൂടെ ഉള്ളില്‍ കയറുകയായിരുന്നു.
തുടര്‍ന്ന് പിന്‍ഭാഗത്തെ ഗേറ്റ് ചവിട്ടി പൊളിച്ച് വീട്ടിക്കുത്ത് റോഡിലേക്കെത്തി. ഇതിനിടെ നിലമ്പൂര്‍ സ്വദേശി രാജീവ് മുന്നില്‍പെട്ടു. ഓടിയ രാജീവിന് പിന്നാലെ ആനയും കൂടി.
മത്സ്യമാര്ക്കറ്റിെൻറ ഭാഗത്തേക്ക് എത്തിയപ്പോള്‍ അവിടെയുള്ളവര്‍ ബഹളംവെച്ചതോടെ ആന മിനി ബൈപാസ് വഴി ക്ലാസിക് കോളജ് റോഡില്‍ പ്രവേശിച്ചു. ഇവിടെ നിന്നാണ് ഇന്‍ഫെൻറ് ദേവാലയത്തിന് മുന്നിലെത്തിയത്. ദേവാലയമുറ്റത്തേക്ക് സ്കൂട്ടറിലെത്തിയ ക്ലിസ്റ്റന് നേരെ പാഞ്ഞടുത്ത കൊമ്പന് തുമ്പിക്കൈകൊണ്ട് സ്കൂട്ടര്‍ മറിച്ചിടുകയായിരുന്നു. വീണ്ടും അക്രമിക്കാനൊരുങ്ങവെ ദേവാലയത്തിലെത്തിയവർ ബഹളംവെച്ചു. ഇതോടെ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിെൻറ ഭാഗത്തേക്കെത്തി. നാട്ടുകാര്‍ അറിയിച്ചതോടെ ആര്.ആര്.ടി ടീം, നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ മാര്ട്ടിന് ലോവല്‍, നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന് എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് രാവിലെ എട്ടരയോടെ ആനയെ കാട്ടിലേക്ക് കയറ്റിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.