പാലക്കാട്: ഹയർ സെക്കൻഡറി പരീക്ഷയിൽ ഉയർന്ന വിജയശതമാനം കൈവരിച്ച ജില്ലയിൽ ഉപരിപഠനത്തിന് വിദ്യാർഥികൾ നെട്ടോട്ടം ഓടേണ്ട സ്ഥിതി. മുൻവർഷത്തെ കണക്കുപ്രകാരം ജില്ലയിൽ ആർട്സ് ആൻഡ് സയിൻസിന് 10,466ഉം, എൻജിനീയറിങ്ങിന് 2850ഉം മെഡിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ 1663ഉം നിയമപഠനത്തിന് 120ഉം സീറ്റുകളാണുള്ളത്. ഈ വർഷം ഇതിൽ 20 ശതമാനം സീറ്റ് വർധനവ് നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് നാമമാത്രമാണെന്ന് അധികൃതരടക്കം ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥികൾ ഉപരിപഠനത്തിന് അയൽജില്ലകളയോ അയൽസംസ്ഥാനങ്ങെളയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
തെക്കൻ ജില്ലകളിൽ ഡിഗ്രി പ്രവേശനത്തിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ജില്ലയിൽ ഉപരിപഠനം കടുത്ത ആശങ്കയിലാണ്. സർക്കാർ സ്ഥാപനങ്ങൾ ജില്ലയിൽ നാമമാത്രമാണ്.
മലമ്പുഴ മണ്ഡലത്തില്‍ ഒരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡിഗ്രി സീറ്റ് പോലും ലഭ്യമല്ല. പോളി സീറ്റുകള്‍ ഏറ്റവും കുറവുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. യോഗ്യരായ ആയിരം പേർക്ക് 10 സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.