മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ എടേരത്ത് വീടിന് തീപിടിച്ച് മുറിയില്‍ സൂക്ഷിച്ച അലോപ്പതി മരുന്നുകള്‍ കത്തിനശിച്ചു. എടേരം രാമന്‍കുട്ടിയുടെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ഉടന്‍ വീട്ടുടമ അഗ്നിരക്ഷാസേനയെ അറിയിച്ചു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ തീയണക്കാൻ ശ്രമിച്ചു.
തുടര്‍ന്ന് വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി ഫയര്‍ എൻജിനില്‍നിന്നും മണിക്കൂറുകളോളം വെള്ളം ചീറ്റിയാണ് തീയണച്ചത്. വീട്ടുടമ രാമന്‍കുട്ടിയുടെ മകന് രാധാകൃഷ്ണന് മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുന്ന ആളാണ്. ഇദ്ദേഹത്തിന്റെ ആവശ്യാര്‍ഥം വീടിന്റെ രണ്ട് മുറികളിലായി ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് സൂക്ഷിച്ചിരുന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് വീടിന്റെ വാതിലുകള്‍, ജനലുകള്‍ എന്നിവയും വയറിങ് പകുതിയോളവും കത്തിനശിച്ചു. സേനയുടെ സമയോചിത പ്രവര്‍ത്തനം മരുന്നുകളിലേക്ക് തീ കൂടുതല്‍ പടരാതിരിക്കാന്‍ സഹായിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാ ധയുടെ കാരണമെന്നാണ് സംശയിക്കുന്നത്.
മണ്ണാർക്കാട്: തിങ്കളാഴ്ച രാത്രി 12 മണിയോടെ മൈലാംപാടം കഷായപ്പടിയില്‍ കിണറിലകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. ഇവരെ ആംബുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രാത്രിയില്‍ അട്ടപ്പാടി ചുരം ഏഴാം വളവില്‍ റോഡിന് കുറുകെ വീണ മരം മുറിച്ച് മാറ്റി സേനാംഗങ്ങള്‍ ഗതാഗതം പുന:സ്ഥാപിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അസി. സ്റ്റേഷന് ഓഫിസര്‍ എ.കെ. ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ സജിത്ത് മോന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ വി. സുരേഷ്കുമാര്‍, കെ.വി. സുജിത്ത്, വി. സുജീഷ്, എം. മഹേഷ്, പ്രശാന്ത്, ഹോംഗാര്‍ഡ് ടി.കെ. അന്‍സല്‍ ബാബു, ഡ്രൈവര്‍ ഒ. വിജിത്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.