പാലക്കാട്: ഗവ. മെഡിക്കൽ കോളജിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമീഷനുകൾ കേസെടുത്തു. സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനും നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളജ് സമരസമിതി മനുഷ്യാവകാശ കമീഷനുകൾക്ക് പരാതി നൽകിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മെഡിക്കൽ കോളജ് ഡയറക്ടർ ഒ.കെ. മണി ചർച്ചക്ക് ക്ഷണിച്ചതായി സമരസമിതി കൺവീനർ റെയ്മണ്ട് ആൻറണി അറിയിച്ചു.
സർവകക്ഷി യോഗം ഉടൻ വിളിക്കുക, മെഡിക്കൽ കോളജ് നിയമാവലിയിൽ ഭേദഗതി വരുത്തുക, മാനേജ്മെന്റ് സമിതി പുനഃസംഘടിപ്പിക്കുക, സ്ഥിരം ഫാക്കൽറ്റീസിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. ജില്ല കലക്ടർക്ക് സമരസമിതി വീണ്ടും നിവേദനം നൽകി. യോഗത്തിൽ ചെയർമാൻ ആറുമുഖൻ പത്തിച്ചിറ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. ജയശങ്കർ, സുരേഷ് വേലായുധൻ, റിയാസ് ഖാലിദ്, വി.എം ഷൺമുഖദാസ്, എ. രമേഷ് കുമാർ, എ. ജയരാമൻ എന്നിവർ സംസാരിച്ചു. കൺവീനർ റെയ്മണ്ട് ആൻറണി സ്വാഗതവും രക്ഷാധികാരി പാണ്ടിയോട് പ്രഭാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.