പ്രചാരണം കളർഫുൾ: വിശ്വനാഥൻ തിരക്കിൽ


പത്തനംതിട്ട: കോവിഡ് കാലത്ത് അഴൂർ തോമയിൽ വീട്ടിൽ വിശ്വനാഥൻ തൊഴിലൊന്നും ഇല്ലാതെ വീട്ടിൽ ഇരിപ്പായിരുന്നു. ആരും അന്വേഷിക്കാറില്ലായിരുന്നു. തെരഞ്ഞെടുപ്പായതോടെ വിശ്വനാഥനെ തേടി പാർട്ടിക്കാർ വീട്ടിൽ എത്താൻ തുടങ്ങി. സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് നാട്ടിലെ ചുവരുകൾ എല്ലാം വിശ്വനാഥനാണ് എഴുതുന്നത്. പാർട്ടി ഒന്നും പ്രശ്നമല്ല. എല്ലാ പാർട്ടിക്കാരും അന്വേഷിച്ച് എത്താറുണ്ട്.

രാവിലെ പാർട്ടിക്കാർ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകും. മതിലുകൾ വെള്ളയടിച്ച് കിട്ടിയാൽ പിന്നെ ചുമരെഴുത്ത് എളുപ്പമാകുമെന്ന് വിശ്വനാഥൻ പറഞ്ഞു. പത്തനംതിട്ട നഗരസഭയിലെ മിക്ക സ്ഥാനാർഥികൾക്ക് വേണ്ടിയും ചുമരെഴുത്ത് തുടങ്ങിക്കഴിഞ്ഞു. ചിഹ്നം കിട്ടാത്തവർക്ക് അത് പിന്നീട് വരക്കാൻ സ്ഥലമിട്ട ശേഷമാണ് എഴുതുന്നത്.

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ചിത്രരചനയോട് താൽപര്യമുണ്ട്. മനോഹരങ്ങളായ നിരവധി ചിത്രങ്ങൾ വരച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. എല്ലാം വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് വരക്കുന്നതാണ്. തെരഞ്ഞെടുപ്പ് സമയത്തെല്ലാം ചുമരെഴുതാനും ബാനർ എഴുതാനും പോകാറുണ്ട്.

ഫ്ലക്സ് ഇറങ്ങിയതിനെ തുടർന്ന് തുണിയിൽ എഴുത്തും കുറഞ്ഞു. വിവാഹ ആഘോഷങ്ങൾ, പൊതുസമ്മേളനങ്ങൾ, ഉത്സവം എന്നിവയുമായി ബന്ധപ്പെട്ട ഡെക്കറേഷൻ, ആർച്ച് പണികളും വിശ്വനാഥൻ ചെയ്യും. തെർമ്മോകോളിൽ മനോഹരമായ അക്ഷരങ്ങളും പൂക്കളുമൊക്കെ വെട്ടിയെടുക്കുന്നത് വിശ്വനാഥനാണ്. പക്ഷേ, കോവിഡ് വന്നതിൽ പിന്നെ ഇതിെൻറ ഒന്നും പണികൾ ഇല്ലാതായി. ചുമരെഴുത്തിെൻറ തിരക്ക് കൂടിയാൽ രണ്ടാഴ്ച കാണും. അത് കഴിഞ്ഞ് വീണ്ടും പണിയൊന്നും ഇല്ലാതെ കഴിയേണ്ടിവരുമല്ലോ എന്ന ആശങ്കയിലാണ് വിശ്വനാഥൻ.

Tags:    
News Summary - Campaign Colorful: Viswanathan is busy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.