സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട നഗരത്തിൽ വീണ ജോർജുമായി ഇടതുമുന്നണി പ്രവർത്തകർ പ്രകടനം നടത്തുന്നു
പത്തനംതിട്ട: സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോന്നിയിലും ആറന്മുളയിലും ഇടതുമുന്നണിയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. കോന്നിയിൽ ജനീഷ് കുമാറിനും ആറന്മുളയിൽ വീണാ ജോർജിനും പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. ജനീഷ് കുമാറിന് മണ്ഡലത്തിലെ സീതത്തോട്, ചിറ്റാർ, കോന്നി പഞ്ചായത്തുകളിലൊക്കെ നൂറുകണക്കിന് പ്രവർത്തകർ പെങ്കടുത്ത് വലിയ സ്വീകരണംതന്നെ നൽകി.
പത്തനംതിട്ട നഗരത്തിൽ ആറന്മുളയിലെ സ്ഥാനാർഥി വീണാ ജോർജിനും മുന്നണി പ്രവർത്തകർ വലിയ സ്വീകരണം നൽകി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സ്ഥാനാർഥിയുമായി പ്രവർത്തകർ പ്രകടനം നടത്തി. നേതാക്കളായ കെ. അനന്തഗോപൻ, പ്രഫ. ടി.കെ.ജി. നായർ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, പി.കെ. ജേക്കബ്, എൻ. സജികുമാർ, എം.ജി. രവി തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പെങ്കടുത്തു. വൈകീട്ട് ആറന്മുള എഴിക്കാട് കോളനിയിലും വീണാ േജാർജ് സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. 14നാണ് വീണാ ജോർജിെൻറ തെരഞ്ഞെടുപ്പ് കൺെവൻഷൻ. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
കോന്നിയിൽ പല സ്ഥലത്തും വനിതകളുടെ സംഘങ്ങളാണ് ജനീഷ്കുമാറിെൻറ പോസ്റ്ററുകളുമായി രംഗത്തിറങ്ങിയത്. മറുഭാഗത്ത് യു.ഡി.എഫ് ക്യാമ്പിൽ സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിൽ പ്രവർത്തകർ നിരാശയിലാണ്.
അവസാനം കോന്നിയിൽ റോബിൻ പീറ്റർതന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പ്രവർത്തകർ. അതിനിടെ, കോന്നിയിൽ കെ. സുരേന്ദ്രൻതന്നെ എൻ.ഡി.എ സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ട്. ബുധനാഴ്ച പന്തളത്ത് എത്തിയ സുരേന്ദ്രൻ കോന്നിയിലും എത്തിയതാണ് ഇതിന് കാരണം.
കഴിഞ്ഞ ദിവസം ഘടകകക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച അടൂർ, തിരുവല്ല മണ്ഡലങ്ങളിലും ഇടതുമുന്നണി പ്രചാരണപ്രവർത്തനങ്ങളുമായി സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ജോസ് വിഭാഗത്തിന് സീറ്റ് നൽകിയ റാന്നിയിൽ പക്ഷേ ഇടതുക്യാമ്പ് മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.