തൃശൂർ: 11 വയസ്സുകാരൻ നിരഞ്ജൻ വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലം വേലയോടനുബന്ധിച്ച് തായമ്പകയിൽ വിസ്മയം തീർക്കുേമ്പാൾ ആളുകൾ ആശ്ചര്യപ്പെട്ടതിന് പിന്നിൽ രണ്ടുകാരണങ്ങളുണ്ടായിരുന്നു. ഒന്ന് നിരഞ്ജെൻറ പ്രായം. രണ്ടാമത്തേത് വലത്തേ കൈ മുട്ടിന് താഴേ സ്വാധീനശേഷിയില്ലാത്ത അവസ്ഥ.
എന്നിട്ടും കൊച്ചുസുഹൃത്ത് തേജസ്സുമൊത്ത് നിരഞ്ജൻ ഇരട്ടതായമ്പകയിൽ തീർത്തത് മേളപ്പെരുമഴ. വലത്തേ കൈയിൽ കോലും ഇടത്തേ കൈയിൽ താളവുമിട്ടാണ് സാധാരണ തായമ്പക കൊട്ടാറ്. എന്നാൽ വലതുകൈ ശേഷിക്കുറവിനാൽ ഇടംകൈയിൽ കോലും വലം കൈയിൽ താളവുമായാണ് നിരഞ്ജൻ കൊട്ടിക്കയറിയത്.
ആറുവയസ്സുള്ളപ്പോൾ പഠിച്ചുതുടങ്ങിയ പഞ്ചാരിയുടെ അരങ്ങേറ്റം 2017 നവംബറിൽ കഴിഞ്ഞു. ചെറുശ്ശേരി ശ്രീകുമാറാണ് ഗുരു. രണ്ട് കൊല്ലം കഴിഞ്ഞ് 2020 ഫെബ്രുവരിയിലായിരുന്നു തായമ്പകയിൽ അരേങ്ങറ്റം. മേളക്കമ്പക്കാരനായ പിതാവ് ഗിരീഷ്കുമാർ നിരഞ്ജനെ നന്നേ ചെറുപ്പത്തിലേ ഉത്സവ പരിപാടികൾക്ക് കൊണ്ടുപോകുമായിരുന്നു.
ആറാം വയസ്സിൽ നിരഞ്ജൻ തന്നെയാണ് ചെണ്ട പഠിക്കണമെന്ന ആഗ്രഹം പിതാവിനെ അറിയിച്ചത്. തുടർന്നാണ് ചെറുശ്ശേരി ശ്രീകുമാറിെൻറ അടുത്തുവിടുന്നത്. ചെണ്ടയിൽ പഠനംതുടരുകയാണ് നിരഞ്ജൻ. പിതാവ് ഗിരീഷ്കുമാറും മാതാവ് ബിന്ദുവും ചാർേട്ടഡ് അക്കൗണ്ടൻറ് കമ്പനി നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.