തൃശൂർ: കൊലപാതകശ്രമ കേസ് പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. ദേശമംഗലം പല്ലൂര് കിഴക്കേതില്‍ കോയയുടെ മകന് ഹൈദരാലിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ദേശമംഗലം കറ്റവെട്ടൂര് സുജിത്തിനെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ അസി. സെഷന്‍സ് ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികതടവ് അനുഭവിക്കണം.
2010 ഡിസംബര്‍ ഏഴിന് രാത്രി കറ്റവെട്ടൂര് സെൻററിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയും പരിക്കേറ്റ ഹൈദരാലിയുടെ ജ്യേഷ്ഠനും തമ്മില്‍ ഓട്ടോ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി അടിപിടിയുണ്ടായപ്പോൾ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോൾ സുജിത്ത് കൊടുവാൾകൊണ്ട് വെട്ടുകയായിരുന്നു.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എന്‍. വിവേകാനന്ദന്, അഭിഭാഷകരായ രചന ഡെന്നി, പി.എസ്. ഷൈന്‍ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.