പോക്സോ കേസിൽ പിതാവിന് 27 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും

ചാലക്കുടി: 11 വയസ്സുകാരിയായ മകളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. 2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

വീണ് പരിക്കേറ്റ് സ്കൂളിൽ പോകാതെ വിശ്രമിക്കുകയായിരുന്ന അതിജീവിതയെ ഭീഷണിപ്പെടുത്തിയാണ് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പിഴത്തുക അതിജീവിതക്ക് നൽകാൻ കോടതി നിർദേശിച്ചു. പിഴത്തുക ഒടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നൽകാൻ ജില്ല നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.

മുൻ എസ്.ഐ ആയിരുന്ന വി.വി. വിമൽ, എ.എസ്.ഐ സാജിത, എസ്.സി.പി.ഒ സിദീജ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച്. സുനിത, എ.എസ്.ഐ രമേശ്‌ എന്നിവർ ഏകോപിപ്പിച്ചു.

Tags:    
News Summary - Father sentenced to 27 years rigorous imprisonment and fine in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.