കാഞ്ഞാണി: വൃക്കകൾ തകരാറിലായി അഞ്ച് വർഷത്തോളമായി വീട്ടിൽ ചികിത്സയിലുള്ള കെ.എസ്.കെ.ടി.യു മുൻ ജില്ല കമ്മിറ്റി അംഗമായ പി.ജെ. കൊച്ചുത്രേസ്യയുടെ വീട്ടിലേക്ക് ഒരു കൂട്ടം കുരുന്നുകൾ എത്തി. അവർക്ക് വേണ്ടത് മൂന്ന് വോട്ടുകളാണ്. ആദ്യം വോട്ട് തേടിയത് അവരുടെ ചങ്ക് ബ്രോ ഏഴാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഷേളി റാഫിക്കാണ്.
പിന്നീട് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്താൻ അന്തിക്കാട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി സി.കെ. കൃഷ്ണകുമാറിന് വേണ്ടിയും. സംസ്ഥാനത്തെ മികവാർന്ന ജില്ല പഞ്ചായത്തായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത ജില്ല പഞ്ചായത്ത് കൂടുതൽ മികവോടെ നിലനിർത്താൻ അന്തിക്കാട് ഡിവിഷൻ സ്ഥാനാർഥി വി.എൻ. സുർജിത്തിെൻറ വിജയത്തിനുമാണ് കുട്ടിക്കൂട്ടം വോട്ടഭ്യർഥിച്ചത്.
പിന്നീടവർ നീങ്ങിയത് പഴയകാല കർഷക തൊഴിലാളിയായ 93 വയസ്സുള്ള പറപ്പുള്ളി വീട്ടിൽ വേലായുധെൻറ അരികിലേക്കാണ്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് വേണ്ടി എഴുതാനായി ബുക്ക് ചെയ്ത ചുമരുകൾ കഴുകുന്നതും വെള്ളയടിക്കുന്നതും എഴുതുന്നതുമൊക്കെ ബാലസംഘം കാഞ്ഞാണി പടിഞ്ഞാറ് യൂനിറ്റ് അംഗങ്ങളായ കെ.ആർ. വിഷ്ണു, എ.ബി. ഗൗതം, കെ.കെ. ഋതുദേവ്, ടി.കെ. ധനഞ്ജയ്കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.