അന്തിക്കാട്: ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പോക്സോ നിയമപ്രകാരം ഏഴുവർഷം കഠിന തടവും 50,000 രൂപ പിഴയും. കടവല്ലൂര്‍ കൊരട്ടിക്കര പാറോന്‍ വീട്ടില്‍ കൃഷ്ണകുമാറിനെയാണ് (53) തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ആറു മാസംകൂടി ശിക്ഷ അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം. അന്തിക്കാട് പൊലീസിനുവേണ്ടി എസ്.ഐ ശ്രീജിത് രജിസ്റ്റര്‍ ചെയ്ത കേസിൽ ഇന്‍സ്പെക്ടര്‍ എന്‍.കെ. സുരേന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ്കുമാര്‍ ഹാജരായി. സീനിയര്‍ സി.പി.ഒമാരായ സുനോജ്, ഗീത എന്നിവര്‍ പ്രോസിക്യൂഷന് സഹായികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.