തൃശൂര്‍: കൗൺസിലിൽ വിവാദം ആളിപ്പടരുന്നതിനിടെ ജി.ഐ.എസ് മാസ്റ്റർ പ്ലാനിൽ പൊതുജനാഭിപ്രായം തേടി കോർപറേഷൻ. ഗസറ്റിൽ വിജ്ഞാപനം ചെയ്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് നൽകാമെന്ന് മേയർ അറിയിച്ചു.
ജൂൺ 16 വരെയാണ് സമയം. എന്നാൽ കൗൺസിലർമാർ അടക്കമുള്ളവർക്ക് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. പൈതൃക നഗരിയെ കീറിമുറിക്കുന്നതടക്കമുള്ള ആക്ഷേപങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും കൗൺസിലിലും പുറത്തും പ്രതിഷേധത്തിലായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ആയുധം പ്രധാനമായും മാസ്റ്റർ പ്ലാൻ ആയിരുന്നെങ്കിലും വിമതന്റെ പിന്തുണയിൽ ഭരണം ഇടതിനൊപ്പം തന്നെ നിന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും പ്രധാനമായും ആയുധം ഇത് തന്നെയാവുമെന്നത് കണക്കാക്കിയുള്ള രാഷ്ട്രീയ നീക്കം കൂടിയാണ് ഇടത് ഭരണ നേതൃത്വത്തിന്റേത്.
നേരത്തെ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ പ്ലാൻ പൊതുജന അഭിപ്രായം തേടിയില്ലെന്ന വിമർശനമുയർന്നിരുന്നു. പൊതുജനാഭിപ്രായം തേടി പുതുക്കുന്നതോടെ പ്രതിപക്ഷ ആക്ഷേപത്തെ അവഗണിക്കാനാണ് ഭരണപക്ഷ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.