കാർത്തിക്

മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി പിടിയിൽ

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി പിടിയിൽ. മണ്ണാംമൂല സ്വദേശി കാർത്തികിനെയാണ് (27) എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിന്‍റെ നേതൃത്വത്തിൽ പേരൂർക്കട മണ്ണാമൂല ഭാഗത്തുനിന്ന് പിടികൂടിയത്.

ഇയാളുടെ കൈയിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന 2.58 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാർത്തിക്കെന്നും ചെറുപ്പക്കാരും വിദ്യാർഥികളും ഇയാളുടെ ഇരകളാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രിവന്റീവ് ഓഫിസർ അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുരേഷ് ബാബു, ബിജു, രതീഷ് മോഹൻ, വിനേഷ് കൃഷ്ണ, അക്ഷയ് സുരേഷ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ ഗീതകുമാരി, ഡ്രൈവർ അനിൽകുമാർ എന്നിവരും അറസ്റ്റിനും പരിശോധനയിലും പങ്കെടുത്തു.

Tags:    
News Summary - Accused on bail in drug case arrested again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.