മദ്യപാനത്തെചൊല്ലി തര്‍ക്കം: അടിപിടി; ആറുപേർ കസ്റ്റഡിയിൽ

കാട്ടാക്കട: വീടിനു മുന്നില്‍വെച്ച് മദ്യപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിയര്‍ കുപ്പി എറിഞ്ഞ് കാറിന്‍റെ ചില്ലകള്‍ തകര്‍ന്നു. ചെന്നിയോട് ദിലീപ് ഭവനില്‍ പ്രദീപ് (37), സഹോദരങ്ങളായ അരുമാളൂര്‍ അരുവിയോട് കെ.സി ഭവനില്‍ പ്രതീഷ് (36), പ്രദീപ് (41), കരിങ്ങല്‍ അമരത്ത് വിളാകത്ത് വീട്ടില്‍ ബിജു (52), അരുമാളൂര്‍ കോണത്ത് വിളാകത്ത് വീട്ടില്‍ ആരോമല്‍ (24), തൂങ്ങാംപാറ സ്വദേശി ജിത്തു (23) എന്നിവരാണ് മാറനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ബിജുവിന്‍റെ വീടിനു മുന്നില്‍വെച്ച് ആരോമല്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്തതത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി. തര്‍ക്കം മൂര്‍ച്ചിച്ചപ്പോള്‍ ബിജു സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും ആരോമലിനെ സംഘം ചേര്‍ന്ന് മർദിക്കുകയും ചെയ്തു. ഇത് തടയാന്‍ ചെന്ന ആരോമലിന്റെ അമ്മ പ്രീതകുമാരിയെ ബിജുവും സുഹൃത്തുക്കളും ചേര്‍ന്ന് മർദിച്ചതായാണ് പരാതി. ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആരോമല്‍ ബിജുവിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ബിയര്‍ കുപ്പി കൊണ്ട് എറിഞ്ഞ് തകര്‍ത്തു. ബിജുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്ത്രീക്ക് നേരേയുള്ള ആക്രമം, വാഹനം അടിച്ചുതകര്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പും, തൂങ്ങാംപാറ സ്വദേശി ജിത്തുവിനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് മാറനല്ലൂര്‍ പൊലീസ് പറഞ്ഞു.

Tags:    
News Summary - Argument over alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.