വിനോദ്

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 27വർഷം കഠിന തടവ്

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. മാറനല്ലൂർ പുന്നാവൂർ അച്ചാമത്തുകോണം സുജാതാ ഭവനിൽ വിനോദ് (കണ്ണൻ-35)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 19 മാസം അധിക കഠിനതടവ് അനുഭവിക്കണം. 2021 ആഗസ്റ്റ് 11നായിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം പ്രതി അതിജീവിതയുടെ വീട്ടിലെത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് അതിജീവിത പീഡനവിവരം പറഞ്ഞത്. അന്നത്തെ മാറനല്ലൂർ പൊലീസ് ഇൻസ്പെക്ടർമാരായ തൻസിം അബ്ദുൽസമദ്, ടി. സതികുമാർ എന്നിവരാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.

Tags:    
News Summary - Girl molested case: Accused gets 27 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.