കിളിമാനൂർ: പഞ്ചായത്തിലെ ആറ്, 15 വാർഡ്പ്രദേശത്തു കൂടികടന്നുപോകുന്ന റോഡ് പണി പൂർത്തിയാക്കാതെ കോൺട്രാക്ടർ മുങ്ങി. അപകടക്കെണിയായ റോഡിൽ നാട്ടുകാർക്ക് ദുരിതയാത്ര. പോങ്ങനാട്- മുളയ്ക്കലത്തുകാവ് റോഡിൽ നെല്ലിമൂട് -പുന്നവിള റോഡാണ് ഒരുമാസം മുമ്പ് റീ ടാറിങ് നടത്തിയത്.
എന്നാൽ, റോഡിൽ കോൺക്രീറ്റ് ചപ്പാത്ത് നിർമിക്കാനായി മൂന്നു സ്ഥലത്ത് ഒരടിയോളം താ ഴ്ചയിൽ എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിച്ചു മണ്ണുമാറ്റിയിരുന്നു. റോഡിന്റെ പാർശ്വഭാഗം കോൺ ക്രീറ്റ് ചെയ്യാൻ അരയടി താഴ്ചയിൽ മണ്ണുനീക്കുകയും ചെയ്തു. ഒരു മാസത്തോളമായി ഇരുചക്രവാഹനങ്ങൾ, ചെറിയ കാറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ വളരെ ദുരിതത്തിലാണ്. നാല് മീറ്റർ വീതിയിലുള്ള റോഡിൽ എതിരെ ഒരുവാഹനം വന്നാൽ സൈഡ് തോണ്ടിയ കുഴിയിൽ വീണ് അപകടം സംഭവിക്കും.
നാല് സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങളും ഒരു ഡസനിലേറെ സ്കൂൾ ബസുകളും ഇതുവഴി കടന്നുപോകുന്നു. നിരവധി അപകടങ്ങൾ ഈ മേഖലയിലുണ്ടായി. മൈലോട്ടുകോണം ഭാഗത്തെ ചപ്പാത്തിനുള്ള ഒന്നരയടി താഴ്ചയിലെ കുഴിയിൽ കാർ, ഓട്ടോറിക്ഷ എന്നിവക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
അതേസമയം, റോഡിന്റെ ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു. നിർമാണം പൂർത്തിയാകാറായപ്പോൾ ഓണമെത്തി. ഓണം കഴിഞ്ഞുടനെ മഴയായി. മഴ മാറിയാൽ ഉടനെ പണി പൂർത്തീകരിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.