representative image

യുവാവിെൻറ സത്യസന്ധ; ഒരുലക്ഷം രൂപയും 30 പവൻ സ്വർണാഭരണങ്ങളും തിരികെ ലഭിച്ചു


നേമം: നഷ്ടപ്പെട്ട ഒരുലക്ഷം രൂപയും 30 പവൻ സ്വർണാഭരണങ്ങളും യുവാവിെൻറ സത്യസന്ധമൂലം തിരികെ ലഭിച്ചു. തൃക്കണ്ണാപുരം സ്വദേശിനി അഞ്ജുവിെൻറ വിവാഹാവശ്യത്തിനുള്ള സ്വർണവും പണവുമാണ് മാതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ നഷ്ടമായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തിരുമലക്കും കുന്നപ്പുഴക്കും മധ്യേയാണ് പണം നഷ്ടപ്പെട്ടതെന്ന് മാതാവും മകളും പൂജപ്പുര സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ മാതാവിന് പണം നഷ്ടപ്പെട്ടതോർത്ത് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. വഴിവക്കിൽ പണമടങ്ങിയ പെട്ടി കിടക്കുന്നത് കണ്ടെത്തിയ പുത്തൻകടയിലെ ഒരു ടയർ വർക്ഷോപ്പിൽ ജോലി ചെയ്യുന്ന ആനന്ദ് എന്ന യുവാവാണ് പണം തിരികെ ലഭിക്കാൻ കാരണമായത്. യുവാവ് പണവും സ്വർണവും അടങ്ങിയ പെട്ടി പൂജപ്പുര സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. ആനന്ദിെൻറ സത്യസന്ധതയെ പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. പൂജപ്പുര സി.ഐ ആർ. റോജിെൻറ സാന്നിധ്യത്തിൽ യുവാവ് സ്വർണവും പണവും സ്റ്റേഷനിൽെവച്ച് ഉടമസ്ഥർക്ക് കൈമാറി.


Tags:    
News Summary - The young man's honesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.