വർക്കല: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മർദിച്ചവശനാക്കിയ യുവാവിന്റെ വിഡിയോ ചിത്രീകരിച്ചശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
ചെറുന്നിയൂർ താന്നിമൂട് എൻ.എസ് ഭവനിൽ ലക്ഷ്മി പ്രിയ (19), രണ്ടാം പ്രതി എറണാകുളം ഏലൂർ മഞ്ഞുമ്മൽ പനയ്ക്കൽ ഹൗസിൽ അഭിനവ് (18), മൂന്നാം പ്രതി എറണാകുളം പാലാരിവട്ടം കാട്ടുങ്കൽ വീട്ടിൽ കിക്കി എന്ന ഒബദ്.കെ.ആർ, നാലാം പ്രതി തൃക്കാക്കര തോപ്പിൽ അമ്പാടി വീട്ടിൽ അതുൽ പ്രശാന്ത് (22), ആറാം പ്രതി കളമശ്ശേരി മൂലേപ്പാടം റോഡിൽ കഞ്ഞിരത്തിങ്കൽ വീട്ടിൽ അശ്വിൻ രാജ് (21), എട്ടാം പ്രതി ഇടപ്പള്ളി ബി.ടി.എസ് റോഡിൽ നിരഞ്ജനത്തിൽ നീരജ് (22), ഒമ്പതാം പ്രതി എറണാകുളം മഞ്ഞുമ്മൽ തുരുത്തിപ്പള്ളി അറയ്ക്കൽ ഹൗസിൽ അമൽ മോഹൻ (24) എന്നിവരെയാണ് അയിരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കും. കേസിൽ അഞ്ചാം പ്രതി ജോസഫ്, ഏഴാം പ്രതി ഈസ എന്നിവർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.