പോത്തൻകോട്: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ മോഷണശ്രമം നടന്നതായി പരാതി. ഞായറാഴ്ച പുലർച്ച മൂന്നിന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച ശ്രമം നടത്തിയത്. ആശ്രമത്തിനുമുന്നിൽ ആൽമരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ച കാണിക്കവഞ്ചി ഇരുമ്പുവടികൊണ്ട് തകർത്ത് മോഷ്ടിക്കാനുള്ള ശ്രമവും നടന്നു.
തുടർന്ന് ആശ്രമ കവാടത്തിന്റെ ചങ്ങല തകർത്ത് അകത്ത് കടക്കുകയും ക്ഷേത്രമണ്ഡപത്തിൽ സ്ഥാപിച്ച കാണിക്കവഞ്ചികളുടെ പൂട്ട് തകർക്കാനും ശ്രമിച്ചു. ആശ്രമത്തിലെ ലൈബ്രറിയിലും മോഷ്ടാക്കൾ പ്രവേശിച്ചിരുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലാണ് സംഘം മോഷണത്തിനെത്തിയത്. സമീപപ്രദേശങ്ങളിലും മോഷണം നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. 2015 മേയ് 22ന് ആശ്രമത്തിൽ കവർച്ച നടന്നിരുന്നു. മേയ് 30ന് തന്നെ കവർച്ചസംഘത്തെ തൊണ്ടിമുതൽ ഉൾപ്പെടെ പൊലീസ് പിടികൂടിയിരുന്നു. സൈബർ വിഭാഗവും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ സംഘം അറസ്റ്റിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.