രഞ്ജിത്

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ചയാൾ പിടിയില്‍

വെള്ളറട: യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച പ്രതി പിടിയില്‍. ആനാവൂര്‍ ആലത്തൂര്‍ ശാലിനി മന്ദിരത്തില്‍ ബിജുവിനെ ജനുവരി ഒന്നിന് ആലത്തൂര്‍ തട്ടാംവിളാകത്തുവെച്ച് ആക്രമിച്ച കേസിലാണ് ചക്കലകുന്ന് സന്ധ്യാ ഭവനില്‍ രഞ്ജിത് (50) പിടിയിലായത്.

ചുറ്റികകൊണ്ട് പുറംതലയില്‍ രണ്ടിടത്ത് അടിച്ച് പരിക്കേൽപിച്ചതിനെത്തുടര്‍ന്ന് ബിജുവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സിച്ചു. ബിജുവിന്റെ കൂട്ടുകാരനുമായി രഞ്ജിത്തിനുണ്ടായ തര്‍ക്കം പറഞ്ഞ് വിലക്കിയതിലുള്ള വിരോധം കൊണ്ടാണ്ചുറ്റിക കൊണ്ടടിച്ചത്.

രഞ്ജിത് ആറുമാസത്തോളം ആലത്തൂരുള്ള സഹോദരി രതിയുടെ വീടിന്റെ അടുത്ത് ഷെഡ് കെട്ടി താമസിച്ചിരുന്നു. മുമ്പ് മലപ്പുറത്ത് ആയിരുന്നു. ഇതുസംബന്ധിച്ച് മാരായമുട്ടം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയപ്പോള്‍ രഞ്ജിത് ഒളിവില്‍ പോയി. മാരായമുട്ടം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മലപ്പുറത്ത് തിരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - The man who attacked a man with hammer was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.