ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ സംരംഭകർക്കായി ജില്ല വ്യവസായകേന്ദ്രം നടത്തിയ യോഗത്തിൽ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.എസ്. കൃപകുമാർ സംസാരിക്കുന്നു

ഉരുൾപൊട്ടലിൽ നശിച്ചത് 84 ചെറുകിട സംരംഭങ്ങള്‍

കൽപറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ നശിച്ചത് 84 ചെറുകിട സംരംഭങ്ങള്‍. നിർമാണ യൂനിറ്റുകളടക്കമുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് പാടേ ഇല്ലാതായത്. കെട്ടിടം ഒഴികെയുള്ള നാശ നഷ്ടത്തില്‍ ഈ മേഖലയിൽ 12.36 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മേപ്പാടി മേഖലയിലെ സംരംഭകർക്കായി ജില്ല വ്യവസായകേന്ദ്രം മുട്ടിലിൽ നടത്തിയ യോഗത്തിലാണ് ഈ വിവരങ്ങൾ അവതരിപ്പിച്ചത്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.എസ്. കൃപകുമാർ അധ്യക്ഷതവഹിച്ചു.

മുണ്ടക്കൈ-ചൂരല്‍മല-അട്ടമല പ്രദേശങ്ങളിലെ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള നൂതന പദ്ധതികള്‍ തയാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസ ടൗണ്‍ഷിപ് യാഥാർഥ്യമാവുന്നതോടെ മേഖലയിലെ വികസനം ലക്ഷ്യമാക്കി ക്രാഫ്റ്റ് വില്ലേജ് മാതൃകയിൽ പദ്ധതിയും പരിഗണിക്കുന്നുണ്ട്. ദുരന്ത മേഖലയിലെ സംരംഭകര്‍ക്കായുള്ള ഇത്തരം പദ്ധതികളുടെ രൂപരേഖ സര്‍ക്കാറിന്റെ പരിഗണനക്ക് നല്‍കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

ജീവനോപാധി ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണം, കുടുംബശ്രീ, ബാങ്ക്, കൃഷി, ക്ഷീരം, മൃഗസംരക്ഷണം, ജി.എസ്.ടി തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ ഏകോപനത്തിലൂടെ വിവിധ പദ്ധതികള്‍ പരിഗണനയിലാണ്. ദുരന്ത മേഖലയിലെ കൂടുതല്‍ ആളുകളെ സംരംഭകത്വത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമ അറിയിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംരംഭകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പരിശീലനം നല്‍കുമെന്നും അറിയിച്ചു. മേഖലയിലുള്ളവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ കുടുംബങ്ങളുടെ വിവരശേഖരണം നടത്തുന്നതായി ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍ യോഗത്തില്‍ അറിയിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വായ്പകളില്‍ പൂര്‍ണ ഇളവ് നല്‍കി മേഖലക്ക് ആവശ്യമായ പദ്ധതികള്‍ ലളിതവത്കരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

നിലവില്‍ ചെറുകിട സംരംഭകരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാനുള്ള നടപടിയും പുതിയ സംരംഭങ്ങള്‍ക്ക് സാധ്യതകളും ഉണ്ടാകണമെന്ന് കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ അറിയിച്ചു. വ്യവസായ വകുപ്പുമായി സഹകരിച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴിലും തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് പഠന സഹായം ഉറപ്പാക്കുമെന്ന് കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് സുരേഷ് അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, കോഴിക്കോട് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികള്‍, സംരംഭകര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.