ഉരുള്‍പൊട്ടല്‍: മരണ രജിസ്ട്രേഷന്‍ മേപ്പാടി പഞ്ചായത്തില്‍ മാത്രം

കൽപറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ രജിസ്‌ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് രജിസ്‌ട്രാര്‍ അറിയിച്ചു. ദുരന്തസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്. മൃതദേഹങ്ങള്‍ മറ്റ് രജിസ്ട്രേഷന്‍ യൂനിറ്റ് പരിധികളില്‍നിന്നും ലഭിക്കുകയാണെങ്കില്‍ അതത് സ്ഥലങ്ങളിലെ ഇന്‍ക്വസ്റ്റിങ് ഓഫിസര്‍മാര്‍ മേപ്പാടിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം.

മൃതദേഹങ്ങള്‍ ലഭിച്ച പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ മരണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ റിപ്പോര്‍ട്ട് ഫോറം ഉൾപ്പെടെ രജിസ്ട്രാര്‍ക്ക് അയച്ചുനല്‍കണം. അതോടൊപ്പം യൂനിറ്റിലെ മരണ രജിസ്ട്രേഷന്‍ റദ്ദാക്കണം. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. വിവരങ്ങള്‍ പൂർണമല്ലെങ്കില്‍ ലഭ്യമാകുന്ന സമയത്ത് രജിസ്ട്രേഷനില്‍ കൂട്ടിച്ചേര്‍ക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

1969ലെ ജനന-മരണ രജിസ്ട്രേഷന്‍ നിയമം വകുപ്പ് 8(1) ഉപവകുപ്പ് (ഇ) അടിസ്ഥാനത്തിലാണ് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മരണപ്പെട്ട് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഇന്‍ക്വസ്റ്റിങ് ഓഫിസറുടെ റിപ്പോര്‍ട്ടിന് അടിസ്ഥാനത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ എന്ന് രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യും.

മരണപ്പെട്ടയാളുടെ പൂർണ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ബന്ധപ്പെട്ട രജിസ്ട്രേഷനുകളില്‍ ആവശ്യമായ തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടത്തും. ദുരന്തത്തില്‍പ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ ലഭിച്ചതിന്റെ മാത്രം അടിസ്ഥാനത്തില്‍ മരണം രജിസ്റ്റര്‍ ചെയ്യില്ല. ഡി.എന്‍.എ പരിശോധനയില്‍ ഏത് വ്യക്തിയുടെ ശരീരഭാഗമാണെന്ന് തിരിച്ചറിയുകയും പ്രസ്തുത വ്യക്തി മരണപ്പെട്ടെന്ന് ഉറപ്പിക്കുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ച് മരണം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ല രജിസ്ട്രാര്‍മാര്‍ നടപടികള്‍ സംബന്ധിച്ച് ഉറപ്പുവരുത്തും.

Tags:    
News Summary - Wayanad Landslide: Death registration only in Meppadi Panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.