കഴിഞ്ഞ ദിവസം കാപ്പിസ്റ്റോർ ഭാഗത്ത് കാട്ടാന നശിപ്പിച്ച തെങ്ങ്

കാട്ടാന ഉറക്കം കെടുത്തുന്നു; മൂലങ്കാവിൽ കൃഷി നാശം പതിവ്

സുൽത്താൻ ബത്തേരി: മൂലങ്കാവിനടുത്തെ കാപ്പിസ്റ്റോർ, കാരശ്ശേരി പ്രദേശങ്ങളിൽ കാട്ടാന കൃഷിനാശം വരുത്തുന്നത് പതിവായി. പ്രദേശവാസികളായ കടമ്പക്കാട്ട് കുര്യാക്കോസ്, ജോർജ്, ബേബി, ബെന്നി എന്നിവരുടെ തെങ്ങ്, വാഴ, തീറ്റപുല്ല്, കവുങ്ങ് തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കായ്ഫലമുള്ള നാല് തെങ്ങുകളും കാട്ടാനയുടെ താണ്ഡവത്തിൽ നിലംപതിച്ചു.

വനാതിർത്തിയിലെ കിടങ്ങ്, വൈദ്യുതി വേലി എന്നിവയൊക്കെ മറികടന്നാണ് കാട്ടാനകൾ എത്തുന്നത്. ഇവിടെ നിന്നും രണ്ടു കിലോമീറ്റർ മാറി വള്ളുവാടി ഭാഗത്തും കാട്ടാന ശല്യമുണ്ട്. നിരവധി കൃഷിയിടങ്ങൾ ഇതിനോടകം നശിപ്പിച്ചു.

Tags:    
News Summary - Elephant Attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.