കല്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ജില്ലാതല കര്‍മ്മസമിതി തീരുമാനിച്ചു. വിവിധ ആക്ഷന്‍ കമ്മറ്റികളെ ഏകോപിപ്പിച്ചാണ് സമരം.
ഏറെക്കാലത്തെ മുറവിളികള്‍ക്കും സമരങ്ങള്‍ക്കും ശേഷം വരുന്ന മെഡിക്കല്‍ കോളജ് ആദ്യം ഉപകാരപ്പെടേണ്ടത് വയനാട്ടുകാര്‍ക്ക് തന്നെയാണ്.
ജില്ലയുടെ മധ്യഭാഗത്ത് ആവശ്യമായ സ്ഥലം ലഭ്യമായിരിക്കെ വയനാടിെൻറ ഒരു മൂലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ട്. മുട്ടിൽ കൊളവയലിൽ 65 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അടക്കം സന്ദര്‍ശിച്ച് അനുയോജ്യമായത് നിർദേശിക്കാാൻ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ജനകീയ കമീഷെന നിയോഗിക്കും. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കലക്ടറേറ്റ് ധര്‍ണ നടത്തും. വിവിധ സംഘടനകളുടെ സഹകരണത്തോടെ മനുഷ്യമതില്‍ തീര്‍ക്കും.
കര്‍മസമിതി രൂപവത്കരണ യോഗം കൽപറ്റ നഗരസഭ ചെയര്മാന് മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാനായി ജോണി പാറ്റാനി ജനറല്‍ കണ്‍വീനറായി അഡ്വ. ടി.എം. റഷീദ്, കോഓഡിനേറ്ററായി റ്റിജി ചെറുതോട്ടില്‍, ട്രഷററായി െക. കുഞ്ഞിരായിന്‍ ഹാജി എന്നിവരെ തെരഞ്ഞെടുത്തു. ബാലകൃഷ്ണന്, എന്‍.കെ. റഷീദ്, അഡ്വ. സാദിഖ് നീലിക്കണ്ടി, പയന്തോത്ത് മൂസ, അഡ്വ.ജോഷി സിറിയക്, ഡോ. സെബാസ്റ്റ്യന്‍, എം.എ. അസൈനാര്‍, വാസുദേവന്‍ നായര്‍, അഡ്വ. ഖാലിദ് രാജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.