ചെളുകാടി ഭാഗത്ത് വീടിനുമുന്നിൽ നിർത്തിയിട്ട കാറിന്റെ ചില്ല് ഒറ്റയാൻ തകർത്ത നിലയിൽ 

ഒറ്റയാൻ വീണ്ടും ഭീതിയും നാശവും വിതക്കുന്നു

ഗൂഡല്ലൂർ: കുറഞ്ഞ ഇടവേളക്കുശേഷം വീണ്ടും ഒറ്റയാൻ ജനവാസ നഗരഭാഗങ്ങളിൽ ഭീതിയും നാശവും വിതക്കുന്നു. കഴിഞ്ഞദിവസം ചെളുക്കാടിയിൽ വീടിനുമുന്നിൽ നിർത്തിയിട്ട കാറിന്റെ ചില്ലുകൾ തകർത്ത് നാശം വരുത്തി.'ഈ ആന തന്നെയാണ് കഴിഞ്ഞ ദിവസം ഗൂഡല്ലൂർ നഗരത്തിലെ നർത്തകി, ചെമ്പാല ഭാഗത്തു കൂടെ രാവിലെ ഏഴര മണിയോടെ റോഡിലേക്കിറങ്ങി ജനങ്ങളെയും വാഹനത്തിൽ ഉള്ളവരെയും ഭീതിയിലാക്കിയത്.

ദേവർഷോല പഞ്ചായത്തിലെ കല്ലുങ്കര, നാലാംമൈൽ ചെളുക്കാടി, കോൽക്കെട്ട്, വേടൻവയൽ ആനച്ചത്തക്കൊല്ലി, കൊല്ലിവയൽ ഭാഗത്തുകൂടെ നർത്തകി ഭാഗത്ത് എത്തിയെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞമാസം പുളിയമ്പാറ കാപ്പിക്കാട് ഭാഗത്ത് വെച്ച് പിടികൂടി മുതുമല വനത്തിൽ കൊണ്ടുപോയി വിട്ട ഒറ്റയാൻ തന്നെയാണ് ഇതെന്നാണ് ജനങ്ങൾക്ക് സംശയം. ശക്തമായ നിരീക്ഷണ നടപടികൾ വനപാലകരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - wild elephant menace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.