അറസ്റ്റിലായ നിതീഷ്
അഞ്ചല്‍: പതിനാറുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംമ്പള്ളി അമ്പലത്ത്കാലയില്‍ നിതീഷ് (21) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ നല്‍കിയ പരാതിയിലാണ് ഏരൂര്‍ ഇന്‍സ്പെക്ടര്‍ കെ.എസ് അരുണ്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസെടുത്തു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് കാട്ടാക്കടയിലെത്തിയെങ്കിലും പൊലീസിനെ നിതീഷ് വട്ടംകറക്കുകയാണുണ്ടായത്.
നിതീഷ് താമസിച്ചു വന്ന കൊറ്റമ്പള്ളി അമ്പലത്ത്കാലയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെ മാറി ഇറങ്ങിയ നിതീഷ് ഇവിടെ ഒരു റബ്ബർതോട്ടത്തിലെത്തി സിം കാര്‍ഡ് നശിപ്പിക്കുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫും ചെയ്തു. തന്‍റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പൊലീസ് എത്താതിരിക്കനായിരുന്നുവത്രേ ഈ തന്ത്രം.
ഇതോടെ അന്വേഷണം വഴിമുട്ടിയെങ്കിലും പിന്മാറാതെ പൊലീസ് സമീപ പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രാത്രി മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെ നിതീഷിനെ പൊലീസ് പിടികൂടി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.