കോഴിക്കോട്: മർകസ് റൂബി ജൂബിലി സമാപന സമ്മേളനത്തിന് പ്രൗഢമായ തുടക്കം. മർകസ് പ്രസിഡൻറ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ യു.എ.ഇ ഗവ. ഉപദേഷ്ടാവ് അലിയ്യുൽ ഹാശിമിയാണ് നാലുദിവസം നീളുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്. മർകസ് ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആമുഖ പ്രഭാഷണം നിർവഹിച്ചു. പ്രമുഖ വ്യവസായി എം.എ. യൂസഫലി മുഖ്യാതിഥിയായിരുന്നു. ആറ്റക്കോയ തങ്ങൾ കുേമ്പാൽ പ്രാർഥന നിർവഹിച്ചു.
റൂബി ജൂബിലി സമ്മേളന സുവനീറുകൾ സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ പ്രകാശനം ചെയ്തു. എ.പി. അബ്ദുൽ കരീം ഹാജി ചാലിയം, എസ്.എസ്.എ. ഖാദർ ഹാജി ബംഗളൂരു എന്നിവർ സ്വീകരിച്ചു. മറ്റു പ്രകാശനങ്ങൾ, അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം, േഡാ. മൻസൂർ ഹാജി ചെന്നൈ, പി.കെ.എസ്. തങ്ങൾ തലപ്പാറ, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, അൻവർ ശരീഫ് ബംഗളൂരു എന്നിവർ ചേർന്ന് നിർവഹിച്ചു.
ഡോ. അബ്ദുൽ ഹക്കീം അസ്ഹരി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു. തുടർന്ന് ആത്മീയ സമ്മേളനം നടന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പ്രവാസി സമ്മിറ്റും വൈകുന്നേരം മൂന്നിന് സാംസ്കാരിക സമ്മേളനവും 6.30ന് ആദർശ സമ്മേളനവും 7.30ന് നാഷനൽ മീറ്റും നടക്കും.
യു.ഡി.എഫ്
ബഹിഷ്കരിച്ചതായി
അറിയില്ല –കാന്തപുരം
കോഴിക്കോട്: മർകസ് സമ്മേളനം യു.ഡി.എഫ് നേതാക്കൾ ബഹിഷ്കരിച്ചതായി തനിക്കറിയില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉമ്മൻ ചാണ്ടി നേരിട്ടുവിളിച്ച് ബഹിഷ്കരണം ഉണ്ടായിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആര് പങ്കെടുത്താലും ഇല്ലെങ്കിലും സമ്മേളനം വിജയകരമായി നടക്കും. ആര് വരാത്തതിലും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.