തിരുവനന്തപുരം: മാർത്താണ്ഡം കായലിൽ വാട്ടർവേൾഡ് ടൂറിസം കമ്പനി സർക്കാർ പുറമ്പോക്ക് വഴി നികത്തിയത് 2017ലെന്ന് രേഖകൾ. കൈനകരി വടക്ക് വില്ലേജ് ഓഫിസർ 2017 ജൂൺ 17ന് കമ്പനിക്ക് നൽകിയ സ്റ്റോപ് മെമ്മോ ഇത് ശരിവെക്കുന്നു.
െകെനകരി വടക്ക് വില്ലേജിൽ ബ്ലോക്ക് നാലിൽ 1062, 1066, 1083,1160 എന്നീ തണ്ടപ്പേരിലുള്ള കായൽ പതിവ് ഭൂമി ഒന്നരമീറ്റർ വീതിയിൽ 222 മീറ്റർ നീളത്തിൽ മണ്ണിട്ടു നികത്തിയെന്നാണ് വില്ലേജ് ഓഫിസർ ചൂണ്ടിക്കാണിച്ചത്. സർവേ നമ്പർ 1/10 ലെ മിച്ചഭൂമിയിലുംചുവന്ന മണ്ണ് നിക്ഷേപിച്ചിട്ടുള്ളതായി കണ്ടത്തി.
അതിനാൽ പുറമ്പോക്ക് വഴിയും മിച്ച ഭൂമിയും പൂർവസ്ഥിതിയിലാക്കണമെന്ന് വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ മാനേജിങ് ഡയറക്ടർക്ക് നൽകിയ കത്തിൽ വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് ചാണ്ടി മന്ത്രിയായ ശേഷമാണ് വാട്ടർ വേൾഡ് കമ്പനി ഭൂമി ൈകയേറിയതെന്ന് ഇതിൽനിന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.