തിരുവനന്തപുരം: മൂന്നാറിലെ കുരിശ് പൊളിച്ചത് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനക്കെതിരെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയിൽ നിന്നും പൊളിച്ചെടുത്തത് കള്ളെൻറ കുരിശാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ത്യാഗത്തിെൻറ കുരിശായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുരിശ് പൊളിച്ച ദിവസം ആറു മണിവരെ ആരും അതിനെ ന്യായീകരിച്ചെത്തിയില്ല. സി.പി.െഎ എന്നും ശരിയുടെ പക്ഷത്താണെന്നും കാനം പറഞ്ഞു. കുരിശ് പൊളിച്ചതിൽ ഗൂഢാലോചനയില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.