വീരാജ്പേട്ടയിലെ കൊലപാതകം; നാലുപേർ അറസ്റ്റിൽ

ഇരിട്ടി: വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മേയ്‌ 23 ന് മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേഷിന്റെ (39) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലുപ്രതികൾ അറസ്റ്റിൽ.

കുടകിലെ ലോകേഷ് (30), കൃഷ്ണ (20), ഹരീഷ്, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മരണപ്പെട്ട രമേഷടക്കം അഞ്ചുപേർചേർന്ന് വീരാജ്പേട്ട ടൗണിൽ ബുധനാഴ്ച രാവിലെ ഏഴുമുതൽ നൃത്തം ചെയ്ത് ആളുകളിൽനിന്നും കടയുടമകളിൽനിന്നും പണം പിരിച്ചെടുത്തിരുന്നു.

വൈകീട്ട് മദ്യപിച്ചശേഷം പണം വീതം വെക്കുന്നതട്‍ലുണ്ടായ തർക്കത്തെത്തുടർന്ന് മറ്റുള്ളവർ രമേശിനെ ആക്രമിക്കുകയും രക്തം വാർന്ന് രമേഷ് മരിക്കുകയുമായിരുന്നു.

സ്വാഭാവിക മരണമാണെന്നാണ് പൊലീസ് ആദ്യം കരുതിയെങ്കിലും രമേഷിന്റെ ഭാര്യ ഭവാനി നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കുറ്റകൃത്യം വ്യക്തമായത്. പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Murder in Veerajpet- Four people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.