ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന്

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോൾ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് രാസപരിശോധനാ ഫലം. ഇയാളുടെ രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ല. ഇതുസംബന്ധിച്ച റിപ്പോർട്ട് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചു.

സന്ദീപിന് മാനസിക പ്രശ്‌നമില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടും കോടതിയിൽ നൽകിയിട്ടുണ്ട്. 10 ദിവസത്തെ ചികിത്സക്ക് ശേഷം സന്ദീപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ച് നിരീക്ഷിച്ചുവരുകയായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചത്. ഏഴുപേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് സന്ദീപിന്റെ മനോനില പരിശോധിച്ചത്. 

Tags:    
News Summary - Murder of Dr. Vandana Das: The accused did not use drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.