തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ ഇടതുമുന്നണി ന ൽകിയതുൾപ്പെടെ മുഴുവൻ പരാതികളും അന്വേഷിച്ച് ബുധനാഴ്ച റിപ്പോർട്ട് നൽകാൻ കല ക്ടർമാർക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണയുടെ നിർദേ ശം. കല്യാശേരി നിയോജക മണ്ഡലത്തിൽ മാടായി പഞ്ചായത്തിലെ 69, 70 ബൂത്തുകളിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ കള്ളവോട്ട് നടന്നെന്ന ഇടതുമുന്നണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് ലഭിച്ച വിഡിയോ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷെൻറ ഔദ്യോഗിക ഏജൻസിയായ കെൽേട്രാണിെൻറ ദൃശ്യങ്ങളാണോ അതോ സ്വകാര്യ കാമറയിലെ ദൃശ്യങ്ങളാണോ എന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വരണാധികാരികളായ കലക്ടർമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പിലാത്തറയിൽ കൈക്കൊണ്ടതുപോലുള്ള നടപടികൾ എല്ലാ പരാതികളിലും സ്വീകരിക്കാനാണ് ടിക്കാറാം മീണയുടെ തീരുമാനം. അതിനിടെ, കാസർകോട് മണ്ഡലത്തിൽ സി.പി.എമ്മിനെതിരെ ഉയർന്ന കള്ളവോട്ട് ആരോപണത്തിൽ കലക്ടറുടെ വസ്തുനിഷ്ഠ റിപ്പോർട്ട് ചൊവ്വാഴ്ച വൈകും വരെ ലഭിച്ചിട്ടില്ലെന്ന് കമീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ആരോപണ വിധേയർക്ക് മറുപടി നൽകാൻ 24 മണിക്കൂർ സമയം അനുവദിച്ച സാഹചര്യത്തിലാണ് റിപ്പോർട്ട് വൈകുന്നതെന്നാണ് വിവരം. ഈ സംഭവത്തിലും കലക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് മീണ വ്യക്തമാക്കി.
പൊലീസുകാരുടെ തപാൽ വോട്ടുകൾ അസോസിയേഷൻ നേതാക്കൾ തട്ടിയെടുത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുെന്നന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയോടും ടിക്കാറാം മീണ റിപ്പോർട്ട് തേടി. റിപ്പോർട്ട് നൽകാൻ സംസ്ഥാന ഇൻറലിജൻസ് മേധാവിയെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചു.
പിലാത്തറ കള്ളവോട്ട് സംഭവത്തിൽ ഉൾപ്പെട്ട പഞ്ചായത്ത് അംഗം എൻ.പി. സലീനക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കത്തും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.