കായംകുളം: നാഗ്പൂരിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ മാറാതെ പുല്ലുകുളങ്ങര ഗ്രാമം. അടുത്തടുത്ത് മൂന്നുപേർ മരിച്ചത് മാടവന കുടുംബത്തെയും കണ്ണീരിലാഴ്ത്തി. കണ്ടല്ലൂർ തെക്ക് പുല്ലുകുളങ്ങര മാടവനയിൽ രമേശ് നായരുടെ മകൻ നിതിൻ നായരുടെ (27) മരണം കൊലപാതകമായിരുെന്നന്നതാണ് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചത്. മകെൻറ മരണത്തിെൻറ ആഘാതത്തിലാണ് രമേശ് നായരും (67) മരിച്ചത്. മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ച് തിരികെ വന്നശേഷമാണ് രമേശ് നായരുടെ സഹോദരൻ സുരേഷും മരിച്ചത്.
ഏപ്രിൽ 29നാണ് നാഗ്പൂരിലെ വീട്ടിൽ നിതിൻ നായരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയതോടെ കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പാലക്കാട് സ്വദേശിനിയായ ഭാര്യ സ്വാതി കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയതായി സൂചനയുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇരുവരും പ്രണയവിവാഹിതരായത്. മറ്റാരുമായോ സ്വാതിക്ക് ബന്ധമുണ്ടായിരുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് മഹാരാഷ്ട്ര പൊലീസ് നൽകുന്ന വിശദീകരണം.
മകെൻറ മരണം കൊലപാതകമാണെന്നറിഞ്ഞ സമ്മർദത്തിൽ മേയ് മൂന്നിനാണ് രമേശ് നായർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. രമേശ് നായർ ചെറുപ്പത്തിലേ മധ്യപ്രദേശിലേക്ക് പോയതിനാൽ നാട്ടിൽ ബന്ധങ്ങൾ കുറവായിരുന്നു. ബേത്തൂളിൽ ടയർ റീട്രെഡിങ് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം അപൂർവമായേ നാട്ടിലെത്താറുള്ളൂ. മകെൻറ വിവാഹം ക്ഷണിക്കാനും നാട്ടിലെ ഒാഹരി കൈമാറ്റവും ലക്ഷ്യമാക്കി കഴിഞ്ഞ ജൂണിൽ നാട്ടിലെത്തിയിരുന്നു.
വിവാഹനിശ്ചയം കഴിഞ്ഞിരുന്നതിനാൽ ബന്ധുക്കളോടൊപ്പം സ്വാതിയും നിതിെൻറ കുടുംബത്തെ കാണാൻ അന്ന് പുല്ലുകുളങ്ങരയിൽ എത്തിയിരുന്നു. ഒരുദിവസം മാത്രം തങ്ങി ഇവർ മടങ്ങിയെങ്കിലും രമേശും കുടുംബവും ഒരുമാസം കഴിഞ്ഞാണ് മടങ്ങിയത്. സ്വാതിയുമായുള്ള ബന്ധം വീട്ടുകാർ ആദ്യം എതിർെത്തങ്കിലും നിതിെൻറ നിർബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. നിതിെൻറ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വാതി അറസ്റ്റിലായതിനെപ്പറ്റിയും കൂടുതലൊന്നും ഇവർക്ക് അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.