തിരുവനന്തപുരം: മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക്. ഗതാഗതമേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ േട്രഡ് യൂനിയനുകളും പ്രാദേശിക യൂനിയനുകളും തൊഴിൽ ഉടമ സംഘടനകളും സംയുക്തമായാണ് പണിമുടക്കുന്നത്. തിരുവനന്തപുരത്ത് ബി.ടി.ആർ ഭവനിൽ ചേർന്ന അഖിലേന്ത്യ കോഓഡിനേഷൻ കമ്മിറ്റി യോഗമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ആഗസ്റ്റ് ആറിന് അർധരാത്രി മുതൽ ഏഴിന് അർധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, ചരക്കുകടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, ദേശസാത്കൃത ട്രാൻസ്പോർട്ട് വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത-ചരക്കുകടത്തു വാഹനങ്ങൾ ഒന്നാകെ പണിമുടക്കും. അതോടൊപ്പം ഓട്ടോമൊബൈൽ വർക്ക്ഷോപ്, സ്പെയർ പാർട്സ് വിപണന ശാലകൾ, ൈഡ്രവിങ് സ്കൂളുകൾ, വാഹന ഷോറൂമുകൾ, യൂസ്ഡ് വെഹിക്കൾ ഷോറൂമുകൾ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴിൽ ഉടമകളും പണിമുടക്കിൽ പങ്കുചേരും.
കോഒാഡിനേഷൻ കമ്മിറ്റി യോഗത്തിൽ ആർ. ലക്ഷ്മയ്യ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.കെ. ദിവാകരൻ സമരപ്രഖ്യാപനരേഖ അവതരിപ്പിച്ചു. ശ്യാമൾ ചക്രവർത്തി, എളമരം കരീം എം.പി, കെ. ചന്ദ്രശേഖരപിള്ള (സി.ഐ.ടി.യു), ജോയി ജോസഫ്, വി. ശിവകുമാർ (എ.ഐ.ടി.യു.സി), സുബ്രഹ്മണ്യം പിള്ള, മനയത്ത് ചന്ദ്രൻ (എച്ച്.എം.എസ്), അഡ്വ. ഇ. നാരായണൻ നായർ (ഐ.എൻ.ടി.യു.സി), ചാൾസ് ജോർജ് (ടി.യു.സി.ഐ), കെ.കെ. ഹംസ (ലോറി ഓണേഴ്സ്), പി.കെ. മൂസ(ൈപ്രവറ്റ് ബസ്), കെ.ജി. ഗോപകുമാർ(ഓട്ടോമൊബൈൽ വർക്ക്ഷോപ്), എസ്. ഗോപാൽ, അഡ്വ. ടി.സി. വിജയൻ, പട്ടം ശശിധരൻ(യു.ടി.യു.സി), പരുത്തിവിള അഷറഫ് (എസ്.ടി.യു), മനോജ് പെരുമ്പള്ളി (ജനതാ േട്രഡ് യൂനിയൻ), വി.എസ്. റാവു, സി.കെ. ഹരികൃഷ്ണൻ, കെ.എസ്. സുനിൽകുമാർ, ആർ. ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.