തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേന വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
നോര്‍ക്ക റൂട്ട്സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ല. ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴിയും ഓഫിസുകള്‍ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939 ടോള്‍ ഫ്രീ നമ്പറില്‍ സംശയനിവാരണം നടത്താം.
0091 880 20 12345 നമ്പറില്‍ വിദേശത്തുനിന്ന് മിസ്ഡ് കാള്‍ സേവനവും ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റ് അല്ലാതെയുള്ള ലിങ്കുകള്‍, സമൂഹമാധ്യമ ലിങ്കുകള്‍ തുടങ്ങിയവയിൽ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെൻറ് അടക്കമുള്ള സേവനങ്ങള്‍ക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.