ചങ്ങനാശ്ശേരി: സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് എൻ.എസ്.എസ്. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിച്ച മന്നം ജയന്തി ആഘോഷത്തിെൻറ ഭാഗമായ അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചത്. വനിതാമതിൽ കഴിയുന്നതോടെ ദൈവത്തിെൻറ സ്വന്തംനാടായ കേരളം ചെകുത്താെൻറ നാടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിെന വിമർശിച്ച കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ആർ. ബാലകൃഷ്ണപിള്ള എന്നിവർക്കും മറുപടി നൽകി.
ഒരു സർക്കാർ കൈയിലുണ്ടെന്ന് കരുതി വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും തകർക്കാമെന്ന് ഏതു മുഖ്യമന്ത്രി വിചാരിച്ചാലും അത് നടപ്പാകില്ല. ഇൗനീക്കം വിശ്വാസികൾ അനുവദിക്കില്ല. ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി അവസാനംവരെയും ഗാന്ധിയൻ മാർഗത്തിലും നിയമപരമായും പൊരുതും. കണ്ണുരുട്ടി കാണിക്കേണ്ടെന്നാണ് പിണറായി വിജയനോട് തിരിച്ചും പറയാനുള്ളത്. സി.പി.എം പറയുന്നത് എന്താണെന്ന് ആർക്കും മനസ്സിലാകുന്നില്ല. ഞങ്ങൾ നിരീശ്വരവാദികളാണെന്നും ഈശ്വരവിശ്വാസം തകർക്കുമെന്നും നേരെ പറയാൻ സി.പി.എം തയാറാകണം. മുഖ്യമന്ത്രി സംസ്ഥാനത്തിെൻറ കാര്യം നോക്കെട്ട. ഇത് സമുദായത്തെ ബാധിക്കുന്ന വിഷയമാണ്. വനിതാമതിലിെൻറ കാര്യത്തിൽ എൻ.എസ്.എസ് നിലപാട് ഇരട്ടത്താപ്പാണെന്നാണ് വിമർശനം. ശബരിമല വിഷയമടക്കം എല്ലാകാര്യത്തിലും ഒരുതാപ്പേയുള്ളു. ശബരിമല വിഷയത്തിൽ സർക്കാർ എത്രതവണ മലക്കംമറിഞ്ഞു. ഒടുവിൽ സർക്കാർ വരേണ്ടിടത്ത് വന്നു.
എൻ.എസ്.എസിനു രാഷ്ട്രീയമില്ല. അംഗങ്ങൾക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം. സംഘടനക്കുള്ളിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കില്ല. 105 വർഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ രാഷ്ട്രീയം പറഞ്ഞും നവോത്ഥാനം പറഞ്ഞും ആരും പേടിപ്പിക്കേണ്ട. ജനുവരി 22ന് സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കിൽ വേറെവഴി തേടും. എന്നാലും സംസ്ഥാന സർക്കാറിെൻറ കാലുപിടിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിയേരിക്കും കാനത്തിനും സമദൂരത്തെക്കുറിച്ച് പറയാൻ എന്ത് യോഗ്യതയാണുള്ളത്. അവരുടെ ആവശ്യത്തിനു സൗകര്യംപോലെ കയറിവന്നിട്ട് ഇപ്പോൾ കാര്യമറിയാതെ പ്രസംഗിക്കുകയാണ്. സുകുമാരൻ നായർക്ക് സമദൂരത്തിൽനിന്ന് മാറാൻ അവകാശമില്ലെന്ന് പറഞ്ഞത് ബാലകൃഷ്ണപിള്ളയാണ്. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായിരുന്ന് മറ്റൊരു ദൂരത്തിലൂടെ സമദൂരം ലംഘിച്ചത് പിള്ളയാണോ സുകുമാരൻ നായരാണോയെന്ന് എല്ലാവർക്കുമറിയാം.
പ്രസിഡൻറ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.