തിരുവനന്തപുരം: ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നത്തിൽ പി.ടി. തോമസായിരുന്നു ശരിയുടെ ഭാഗത്ത് നിന്നതെന്ന് എല്ലാവർക്കും ബോധ്യമുണ്ടായിരുന്നുവെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിൽ പി.ടി. തോമസിെൻറ നിലപാടായിരുന്നു ശരിയെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്.
മലയോരപ്രദേശം എന്ന നിലയിൽ ഇടുക്കി ജില്ല തന്നെയായിരുന്നു പി.ടി. തോമസിെൻറ പ്രവർത്തന കേന്ദ്രം. ഇടുക്കിയിലെ പരിസ്ഥിതിപ്രശ്നം വന്നപ്പോൾ തന്നെ എങ്ങനെ ബാധിക്കും എന്ന് നോക്കാതെ വിശ്വസിക്കുന്ന പരിസ്ഥിതി സംരക്ഷണ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ചില വ്യത്യാസങ്ങൾ വരുത്താൻ തീരുമാനിച്ചപ്പോൾ അദ്ദേഹം എതിർത്തു. അദ്ദേഹം ശരിയുടെ ഭാഗത്ത് നിന്നുവെന്നും നമ്മൾ സാഹചര്യങ്ങളുടെ സമ്മർദത്തിൽ പ്രവർത്തിക്കേണ്ടിയും വന്നുവെന്ന ബോധ്യമായിരുന്നു എല്ലാവർക്കുമുണ്ടായിരുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പി.ടി പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു. ഉള്ളിൽ ഒന്ന് വെച്ച് മറ്റൊന്ന് പറയുകയും പ്രവർത്തിക്കുകയുമായിരുന്നില്ല അദ്ദേഹം. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് ജനാധിപത്യത്തിെൻറ ശക്തിയെക്കുറിച്ച് ഉദ്ഘോഷിക്കുന്ന ഘട്ടത്തിലും ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുന്നതുമാണ് ജനാധിപത്യത്തെ പോറലേൽപ്പിക്കുന്നത്. പി.ടിയെ പോലുള്ളവരുടെ ഉറച്ച നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന് ഭൂഷണവും നന്മയും. പി.ടി. തോമസുമായി അഭിപ്രായവ്യത്യാസമുണ്ടാകുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് കൂടുന്നത്. കാരണം അദ്ദേഹം വിശ്വസിക്കുന്ന കാര്യങ്ങളിൽ അണുവിട മാറില്ല. അദ്ദേഹത്തോട് അഭിപ്രായവ്യത്യാസമുള്ളവർക്ക് പോലും ഉള്ളിെൻറ ഉള്ളിൽ പി.ടിയാണ് ശരിയെന്ന് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അസ്വാഭാവികമെന്ന് തോന്നുന്ന നിലപാടുകൾ രാഷ്ട്രീയജീവിതത്തിൽ സ്വീകരിച്ച നേതാവായിരുന്നു പി.ടി. തോമസെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.