ആലുവ പാലസിൽ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിക്കുന്നു
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാൾ. പിറന്നാൾ ആഘോഷം പണ്ടേയില്ലാത്ത ഉമ്മൻ ചാണ്ടിക്ക് ജന്മദിനവും പതിവുപോലൊരു ദിനം മാത്രം. ആരോഗ്യ പ്രശ്നങ്ങളാൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ആലുവ പാലസില്‍ വിശ്രമത്തിലാണ്. കോൺഗ്രസിലെ ജനകീയമുഖമായ ഉമ്മൻ ചാണ്ടി കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. 1970ൽ പുതുപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തിയ അദ്ദേഹം ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. നിയമസഭയിൽ സാമാജികനായി 50 വർഷം പൂർത്തിയാക്കിയ അപൂർവനേട്ടത്തിനുമുടയായി. കെ.എസ്.യു-യൂത്ത് കോൺഗ്രസ് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഉമ്മൻ ചാണ്ടി യു.ഡി.എഫ് കൺവീനർ, പ്രതിപക്ഷനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
2004ലും 2011ലും രണ്ട് തവണ അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2004ൽ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതോടെയാണ് ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് വന്നത്.
2011ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരമേൽക്കുകയായിരുന്നു. 2006-2011ൽ പ്രതിപക്ഷനേതാവുമായി. 2015-16 കാലത്ത് ധനവകുപ്പിന്റെ ചുമതലയും അദ്ദേഹം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.