ന്യൂഡൽഹി: മത്സരിക്കുകയാണെങ്കിൽ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി. നേമത്ത് ബി.ജെ.പിക്കെതിരെ മത്സരിക്കാൻ ഉമ്മൻചാണ്ടിയെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുൻ മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
11 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച പുതുപ്പള്ളി വിടില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ഉമ്മൻചാണ്ടി. എ ഗ്രൂപ്പിൽ നിന്നുള്ള പ്രമുഖരും ഉമ്മൻചാണ്ടി പുതുപ്പള്ളി വിടില്ലെന്ന സൂചന നേരത്തെ നൽകിയിരുന്നു. നേമം സംബന്ധിച്ച് ചർച്ച ഉയർത്തുന്നത് ബി.ജെ.പിക്ക് അനാവശ്യ പ്രാധാന്യം നൽകുമെന്നും എ ഗ്രൂപ്പ് വക്താക്കൾ പറയുന്നുണ്ട്.
മാത്രമല്ല, കോൺഗ്രസിന്‍റെ നില പരുങ്ങലിലായ നേമത്ത് ജയിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നതിനാൽ ഉമ്മൻചാണ്ടിയെ പോലൊരാൾ അവിടത്തെ പ്രചരണത്തിൽ ഒതുങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും എ ഗ്രൂപ്പുകാർ പറയുന്നു. സംസ്ഥാനം നിറഞ്ഞ് പ്രചരണത്തിൽ സജീവമാകേണ്ട ഉമ്മൻചാണ്ടിയെ ഒരു മണ്ഡലത്തിൽ ഒതുക്കാനാകില്ലെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവർ വാദിക്കുന്നു.
കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിൽ ചർച്ചകൾ അവസാന ഘട്ടത്തിലെത്തുേമ്പാഴാണ് നേമം സാധ്യത തള്ളിക്കൊണ്ട് ഉമ്മൻചാണ്ടി പരസ്യമായി വിശദീകരണം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.