കോട്ടയം: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുേരന്ദ്രെൻറ തോൽവിയിൽ ൈകകഴുകി പി.സി. ജോർജ്. തോൽവിയുട െ ഉത്തരവാദിത്തം ബി.ജെ.പി നേതൃത്വത്തിെൻറ ചുമലിലിട്ട അദ്ദേഹം സുരേന്ദ്രനെ ഒപ്പം നിന്നവർ തന്നെ കാലുവാരിയെന്നു ം ആരോപിച്ചു. എന്നാൽ, ജോർജിനെ വെട്ടിലാക്കി, പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽനിന്ന് ലഭിച്ചില്ലെന്ന് പറഞ്ഞ് കെ. സുരേന്ദ്രൻ തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ.ഡി.എയുെട ഭാഗമായ ജോർജ്, സുേരന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പലതവണ പ്രഖ്യാപിച്ചിരുന്നു. ഫലം വന്നതോടെ സുേരന്ദ്രൻ മൂന്നാമതായതിെനാപ്പം പൂഞ്ഞാറിൽ ഏറ്റവും പിന്നിലാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ്ജോർജിെൻറ രംഗപ്രവേശം.
പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോൽവി ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടെനടന്ന ന്യൂനപക്ഷ മോർച്ച നേതാക്കൾ തന്നെ ആേൻറാ ആൻറണിക്ക് വോട്ടുചെയ്യാൻ ആവശ്യപ്പെെട്ടന്നും ജോർജ് പൂഞ്ഞാറിൽ പറഞ്ഞു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. എന്നാൽ, ഫോണിൽ സംസാരിക്കുമ്പോൾ അയാൾ ആവശ്യപ്പെടുന്നത് ആേൻറാ ആൻറണിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു. സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോൺവിളിയുടെ ശബ്ദരേഖ കൈവശമുണ്ട്. അത് ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ബി.ജെ.പി നേതൃത്വം ജോർജിനെ തള്ളുകയാണ്. സ്വന്തം മണ്ഡലത്തിൽ സുരേന്ദ്രൻ ഏറെ പിന്നിൽ പോയതിെൻറ ജാള്യം മറയ്ക്കാനാണ് ജോർജിെൻറ ശ്രമം. ബി.ജെ.പി പ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
ജോർജിെൻറ ആരോപണത്തിനു പിന്നാലെയാണ് പി.സി. ജോർജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയത്. പത്തനംതിട്ടയിലെ ഏഴ് നിയമസഭ നിയോജകമണ്ഡലങ്ങളിൽ അഞ്ചിലും ബി.ജെ.പി നില മെച്ചപ്പെടുത്തിയപ്പോൾ പ്രതീക്ഷിച്ചിതിലേറെ തിരിച്ചടി കിട്ടിയത് ജോര്‍ജിെൻറ തട്ടകമായ പൂഞ്ഞാറിൽനിന്നും കാഞ്ഞിരപ്പള്ളിയിൽനിന്നുമാണ്. പാർട്ടിക്ക് ശക്തിയുള്ള പ്രദേശങ്ങൾ ഉണ്ടായിട്ടും അവിടെ മൂന്നാം സ്ഥാനത്തായി. ജോര്‍ജ് ഫാക്ടര്‍ ഗുണം ചെയ്തില്ലെന്ന് വിലയിരുത്താേന പ്രാഥമിക ഘട്ടത്തിൽ തനിക്ക് കഴിയൂവെന്നും സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ ജയിക്കുമെന്ന് ബി.ജെ.പിക്ക് പുറത്തുനിന്ന് ആദ്യമായി ഒരാൾ പറയുന്നത് പി.സി. ജോര്‍ജ് ആയിരുന്നെന്നും സുേരന്ദ്രൻ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.