പൂഞ്ഞാറിൽ ഒറ്റക്ക് മത്സരിക്കും; ജിഹാദികളുടെ യു.ഡി.എഫുമായി ബന്ധമില്ലെന്ന് പി.സി ജോർജ്

കോട്ടയം: ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പൂഞ്ഞാറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പി.സി ജോർജ്. ആർക്കും തന്നെ പിന്തുണക്കാമെന്നും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എൻ.ഡി.എയുമായി പുതിയതായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പി.സി. ജോർജ് എൻ.ഡി.എയുടെ ഘടകകക്ഷിയാകുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിക്കുമെന്നും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മുസ്‌ലിം ലീഗ് നല്ല രാഷ്ട്രീയകക്ഷിയാണെങ്കിലും ജിഹാദികൾ ഇപ്പോൾ ആ പാർട്ടിയെ കീഴടക്കിയിരിക്കുകയാണ്. കോൺഗ്രിന്‍റെ നേതാക്കന്മാർക്ക് പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. ജിഹാദികളുടെ അനുവാദം വേണം. അതു കൊണ്ട് ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരു ബന്ധവും വേണ്ട എന്നാണ് എന്‍റെ തീരുമാനം' - പി.സി ജോർജ് പറഞ്ഞു. 

കരുണാകരനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചത് ഉമ്മൻചാണ്ടിയായിരുന്നു. ഉമ്മൻചാണ്ടിക്ക് മൂർഖന്‍റെ സ്വഭാവമാണെന്നും വൈരാഗ്യം ഉള്ളിൽ സൂക്ഷിക്കുന്നുണ്ടെന്നും യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ വഞ്ചകന്മാരാണ് ഉള്ളതെന്നും പി.സി ജോർജ് പറഞ്ഞു. 

Tags:    
News Summary - pc george to contest in poonjar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.