ഏഴിടങ്ങളില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തിയായി: 27 റെയില്‍വേ മേൽപാലങ്ങൾ നിര്‍മിക്കാന്‍ കെ-റെയിലിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേൽപാലങ്ങള്‍ നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ റോഡ് ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാറും കേന്ദ്ര റെയില്‍വേ മന്ത്രാലയവും കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് ധാരണപത്രം ഒപ്പുവെച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് അഞ്ച് മേൽപാലങ്ങള്‍ നിര്‍മിക്കുന്നതിന് കെ-റെയിലിന് അനുമതി നല്‍കിയിരുന്നു.

പുതുക്കാട്, ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പള്ളി ഗേറ്റ്, അമ്പലപ്പുഴ, ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം, വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പട്ടിക്കാട് ഗേറ്റ്, നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്, പഴയങ്ങാടി, പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ - ഏഴിമല ഗേറ്റ് എന്നീ മേല്‍പാലങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്.

ഇവ ഉള്‍പ്പെടെ ഏഴ് സ്ഥലങ്ങളിലെ മേൽപാലങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അതാത് ജില്ല കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ- റെയിൽ അറിയിച്ചു.

ഇരിഞ്ഞാലക്കുട പള്ളി ഗേറ്റ്, തൃപ്പാകുടം ഗേറ്റ്, നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്, സൗത്ത് തൃക്കരിപ്പൂര്‍ ഗേറ്റ്, ഉപ്പള ഗേറ്റ്, വെള്ളയില്‍ ഗേറ്റ്, ഏഴിമല ഗേറ്റ് എന്നിവിടങ്ങളിലാണ് സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി റിപ്പോട്ട് കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. പള്ളിഗേറ്റിന്‍റെയും നിലമ്പൂര്‍ യാര്‍ഡ് ഗേറ്റിന്റെയും ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ബാക്കി സ്ഥലങ്ങളിലും വൈകാതെ ടെൻഡര്‍ ക്ഷണിക്കും. ബാക്കി 22 മേല്‍പാലങ്ങളുടെ നിര്‍മാണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മേല്‍പാലങ്ങളുടെ നിര്‍മാണച്ചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാറും തുല്യമായാണ് വഹിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാറിന്‍റെയും സംയുക്ത സംരംഭമായ കെ-റെയില്‍ സില്‍വർ ലൈന്‍ പദ്ധതിക്ക് പുറമെ നടപ്പാക്കുന്ന പ്രധാന വികസനപദ്ധതിയാണ് റെയില്‍വേ റോഡ് ഓവര്‍ ബ്രിഡ്ജുകള്‍. റെയില്‍വേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിര്‍മിക്കുന്നത് കെ-റെയില്‍ തന്നെയായിരിക്കും. മേൽപാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് കെ- റെയിൽ അറിയിച്ചു.

 മേൽപാലങ്ങള്‍ ഇവിടെ...
*പുതുക്കാട്, ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പള്ളിഗേറ്റ്,
* അമ്പലപ്പുഴ, ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -തൃപ്പാകുടം ഗേറ്റ്,
* അങ്ങാടിപ്പുറം, വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പട്ടിക്കാട് ഗേറ്റ്,
* നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്
*ചേപ്പാട്, കായംകുളം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -കക്കനാട് ഗേറ്റ്
* ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ചെറുകര ഗേറ്റ്
*താനൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ചിറമംഗലം ഗേറ്റ്
* പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -സൗത്ത് തൃക്കരിപ്പൂര്‍ ഗേറ്റ്
* ഉപ്പള, മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ഉപ്പള ഗേറ്റ്.
*പറളി, മങ്കര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -മങ്കര ഗേറ്റ്
* മുളങ്കുന്നത്തുകാവ്, പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ആറ്റൂര്‍ ഗേറ്റ്
*ഒല്ലൂര്‍, പുതുക്കാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ഒല്ലൂര്‍ ഗേറ്റ്
*കുറുപ്പംതറ, ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -കോതനല്ലൂര്‍ ഗേറ്റ്
* കരുനാഗപ്പള്ളി, ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ഇടക്കുളങ്ങര ഗേറ്റ്
*കടക്കാവൂര്‍, മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -അഴൂര്‍ ഗേറ്റ്
* കൊല്ലം, മയ്യനാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍-പോളയത്തോട് ഗേറ്റ്
* പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ഒളവര ഗേറ്റ്
* കായംകുളം, ഓച്ചിറ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍, താമരക്കുളം ഗേറ്റ്
* പാപ്പിനിശ്ശേരി, കണ്ണപുരം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -കണ്ണപുരം ഗേറ്റ്
* കണ്ണപുരം, പയങ്ങാടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ചെറുകുന്ന് ഗേറ്റ്
* ഷൊര്‍ണ്ണൂര്‍, വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പൈങ്കുളം ഗേറ്റ് (ചേലക്കര ഗേറ്റ്)
*കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍- വെള്ളയില്‍ ഗേറ്റ്
* മാഹി- തലശ്ശേരി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -മാക്കൂട്ടം ഗേറ്റ്
*തലശ്ശേരി, എടക്കാട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -മുഴുപ്പിലങ്ങാട് ബീച്ച് ഗേറ്റ്
*എടക്കാട്ട്, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -കണ്ണൂര്‍ സൗത്ത് ഗേറ്റ്
*കണ്ണൂര്‍, വളപട്ടണം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പന്നന്‍പാറ ഗേറ്റ്
*പഴയങ്ങാടി, പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ - ഏഴിമല ഗേറ്റ്
Tags:    
News Summary - Permission for K-Rail to construct 27 railway overbridges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.