തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ സഹായത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. കോൺഗ്രസ്-ബി.ജെ.പി ബന്ധമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിൻ കേസ് 20 തവണ മാറ്റിവെച്ചത് പിണറായിയെ സഹായിക്കാനാണ്. കോടതിക്ക് നീതിബോധമുണ്ടെങ്കിൽ ഇൗ കേസ് ഇത്തരത്തിൽ നീട്ടുമോ? വൈകിവരുന്ന നീതി നീതിലംഘനമാണ്. ലാവലിൻ കേസ് പോലെ സ്വർണക്കടത്ത് കേസ് അന്വേഷണവും മന്ദഗതിയിലായത് കേന്ദ്ര സർക്കാറിെൻറ സഹായത്താലാണ്.
നിയമസഭ കൈയാങ്കളിക്കേസിൽ പ്രതിയായ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭയിൽ അദ്ദേഹം കാട്ടിയ പ്രവൃത്തി ജനങ്ങൾ കണ്ടതാണ്. അദ്ദേഹത്തിനെതിരെ ഇനി എന്ത് െതളിവാണ് വേണ്ടത്.
കോൺഗ്രസിൽ ആര് അച്ചടക്കം ലംഘിച്ചാലും ഇനി കര്‍ശന നടപടി സ്വീകരിക്കും. പ്രവര്‍ത്തകര്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ആ വിമര്‍ശനങ്ങള്‍ പാര്‍ട്ടിവേദികളിലാകണം.
നേതൃതലത്തിലെ തർക്കങ്ങളെല്ലാം പരിഹരിച്ചു. ഇപ്പോള്‍ ഐക്യത്തിെൻറ സാഹചര്യമാണുള്ളത്. അത് തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ല. ഗ്രൂപ്യോഗം വിളിച്ച് െഎക്യം തകർക്കാൻ ശ്രമിച്ചാലും നടപടിയെടുക്കും. ജില്ല-സംസ്ഥാനതല അച്ചടക്കസമിതികൾ ഒരാഴ്ചക്കകം നിലവിൽവരുമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.