തിരുവനന്തപുരം: സർക്കാർ വകുപ്പിലെയും പൊതുമേഖല സ്ഥാപനങ്ങളിെലയും ഒഴിവുകൾ ഒരാഴ്ചക്കകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രിസഭ നിർദേശം. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ആവശ്യമുള്ളിടത്ത് അധിക തസ്തിക സൃഷ്ടിക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി. പിൻവാതിൽ നിയമനങ്ങളുടെയും സ്ഥിരപ്പെടുത്തലിെൻറയും പേരിൽ സർക്കാറിനെതിരെ സമരം നടന്നുവരവെയാണ് തീരുമാനം.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപവത്കരിക്കും. സീനിയോറിറ്റി തര്‍ക്കം കോടതിയിൽ നിലനില്‍ക്കുകയും കോടതി െറഗുലര്‍ പ്രമോഷന്‍ സ്േറ്റ ചെയ്ത് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രമോഷന്‍ നടത്തി തുടർന്ന് വരുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്‍ക്ക് നിര്‍ദേശം നല്‍കും.
അര്‍ഹതയുള്ളവര്‍ ഇല്ലാത്തതിനാല്‍ പ്രമോഷന്‍ നടക്കാത്ത സാഹചര്യത്തിൽ പ്രമോഷന്‍ തസ്തികകള്‍ പി.എസ്.സി ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമാകുന്ന മുറയ്ക്ക് ഡീ-കേഡര്‍ നടപടി ഭേദഗതി ചെയ്യും. ഈ നടപടികള്‍ പത്തുദിവസത്തിനകം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്തി.
ഈ സര്‍ക്കാറിെൻറ കാലയളവില്‍ പി.എസ്.സി മുഖേന 1,55,000 നിയമനം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഒഴിവുകളുടെ അഞ്ചിരട്ടിയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. 80 ശതമാനത്തോളം പേർക്കും നിയമന സാധ്യത കുറവാണ്. നിയമനം ലഭിക്കാന്‍ പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ്. ഇത് കണക്കിലെടുത്താണ് നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.