കോഴിക്കോട്: ഞാൻ ശൈലജ ടീച്ചർക്കെതിരെ എന്തെങ്കിലും പറഞ്ഞുവെന്ന് വരുത്താനാണ് ശ്രമം. അത് അവരുടെ അടുത്തുതന്നെ വിലപ്പോവില്ല, പിന്നെയാണ് മറ്റുള്ളവരുടെ അടുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങൾക്കൊരു വല്ലാത്ത ബുദ്ധിയാണ്. അതെന്തിനാണ്?. നിങ്ങൾക്ക് ചിലപ്പോൾ നിർദേശങ്ങൾ കിട്ടുന്നുണ്ടാവും. ആ കളി അധികം വേണ്ട. മട്ടന്നൂരിലെ ജനസദസ്സിനിടെ സ്ഥലം എം.എൽ.എ കൂടിയായ ശൈലജക്കെതിരായ മുഖ്യമന്ത്രിയുടെ വാക്കുകൾ ചർച്ചയായതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു വാർത്തസമ്മേളനത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന കേസിൽ അന്വേഷണം കൃത്യമായി മുന്നോട്ടുപോകും. കേസിൽ പ്രസിഡന്റിന്റെ വാഹനം പിടിച്ചെടുത്തതെല്ലാം പൊലീസിന്റെ സ്വാഭാവിക നടപടിയാണ്.
ജനസദസ്സിലെത്തുന്ന പരാതികളുടെ എണ്ണം കണ്ടിട്ട് ആർക്കും വേവലാതി വേണ്ട. സർക്കാറുമായി ബന്ധമില്ലാത്ത വഴിത്തർക്കമടക്കമുള്ള പ്രശ്നങ്ങളിൽ പരാതി ലഭിക്കുന്നുണ്ട്. സർക്കാറിൽ ജനങ്ങൾക്ക് വിശ്വാസമുള്ളതുകൊണ്ടാണ് കൂടുതൽ പരാതികൾ വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.