കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറയോ ബി.ജെ.പിയുടെയോ അനുമതി വാങ്ങി സമരം നടത്തേണ ്ട ഗതികേട് യൂത്തി ലീഗിനില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കോഴിക്കോട് കടപ്പുറത്ത് ശാഹീൻ ബാഗ് സമരം നടത്തുന്നവർ തീവ്രവാദികളാണെന്ന കെ. സുരേന്ദ്രെൻറ പ്രസ്താവനക്ക് മറുപടിയായാണ് ഫിറോസിെൻറ ഫ െയ്സ്ബുക്ക് പോസ്റ്റ്. തീവ്രവാദികളാണ് സമരം നടത്തുന്നത് എന്നത് ബി.ജെ.പി പ്രവർത്തകരാണ് സമരം ചെയ്യുന്നതെ ന്ന് തെറ്റിദ്ധരിച്ച് പറഞ്ഞതായിരിക്കുമെന്നും കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബി.ജെ.പിയാണെന്നും ഫിറോസ് കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം:
അനുമതി വാങ്ങാതെയാണ് കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സമരം ചെയ്യുന്നതെന്ന കെ. സുരേന്ദ്രന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. കടപ്പുറത്തിന്‍റെ അനുമതി കൊടുക്കുന്ന ഓഫിസറായിട്ടാണ് കെ. സുരേന്ദ്രൻ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിയില്ലായിരുന്നു. ഞങ്ങൾ കരുതിയത് താങ്കളെ ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡന്‍റായിട്ടാണ് പ്രഖ്യാപിച്ചതെന്നാണ്. ഏതായാലും താങ്കളുടെയോ ബി.ജെ.പിയുടെയോ അനുമതി വാങ്ങി സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല.
പിന്നെ തീവ്രവാദികളാണ് സമരം നടത്തുന്നത് എന്ന അഭിപ്രായത്തെ സംബന്ധിച്ച്. സമരം ചെയ്യുന്നത് ബി.ജെ.പി പ്രവർത്തകരാണെന്ന തെറ്റിദ്ധാരണയിലായിരിക്കും അദ്ദേഹം അങ്ങിനെ പറഞ്ഞത്. കാരണം കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബി.ജെ.പിയാണ്.
പിന്നെ അനുമതിയുടെ കാര്യം. നിലവിൽ എല്ലാ അനുമതിയും വാങ്ങിയിട്ടാണ് യൂത്ത് ലീഗ് സമരം ചെയ്യുന്നത്. എന്ന് കരുതി എല്ലായ്പ്പോഴും അനുമതി വാങ്ങി സമരം ചെയ്യണമെന്നുമില്ല. നിയമലംഘനവും സമരമാണെന്ന കാര്യം സുരേന്ദ്രൻ അറിയണമെങ്കിൽ സ്വാതന്ത്ര്യ സമര ചരിത്രത്താളുകൾ ഒന്നു മറിച്ചു നോക്കണം. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരുടെ പിൻമുറക്കാർക്ക് അതിനൊക്കെ സമയമുണ്ടാവുമോ ആവോ!?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.