തിരുവനന്തപുരം: ശബരിമല വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും നിലനിൽപിനായി ശ്രമിക്കുന്ന കോൺഗ്രസും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാറും ഉറ്റുനോക്കുന്നത് സാവകാശ ഹരജിയുടെ ഭാവി. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് അഭ്യർഥിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മറ്റു തടസ്സമൊന്നും ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച സാവകാശ ഹരജി സുപ്രീംകോടതിയിൽ സമർപ്പിക്കും. ചൊവ്വാഴ്ചക്കപ്പുറം നീളില്ലെന്നാണ് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്. പ്രളയവും പ്രക്ഷോഭവും കാരണം നശിച്ച നിലക്കലും പമ്പയുടെ തീരവും പുനർനിർമിക്കുന്നതിലും മറ്റും ശ്രദ്ധകേന്ദ്രീകരിച്ചത് കാരണം ഭക്തർക്കുവേണ്ട പ്രാഥമിക ആവശ്യങ്ങൾ അടക്കം ഒരുക്കുന്നത് പൂർണമായും കഴിയുന്നില്ലെന്നത് ഉൾപ്പെടെ പറഞ്ഞാണ് ഹരജി നീക്കം.
ഹരജിക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ കഴിഞ്ഞ ദിവസം ഡൽഹിയിലെ അഭിഭാഷകർക്ക് ദേവസ്വംബോർഡ് ഇ-മെയിൽ വഴി അടക്കം അയച്ചുകൊടുത്തു. ഒരു ഭാഗത്ത് സർക്കാറും എൽ.ഡി.എഫും നിലപാട് ആവർത്തിക്കുേമ്പാൾ മറുഭാഗത്ത് സാവകാശ ഹരജിയിലൂടെ എൻ.എസ്.എസ് ഉൾപ്പെടെ സാമുദായിക ശക്തികളെയും തന്ത്രി, രാജ കുടുംബത്തെയും സമവായപാതയിലേക്ക് എത്തിക്കുക എന്ന തന്ത്രമാണ് ഭരണപക്ഷം പയറ്റുന്നത്.
ഒപ്പം ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഭക്തർക്ക് തടസ്സമോ ആചാരവിഘാതമോ ആയാൽ ഡി.ജി.പിയുമായി സംസാരിച്ച് പരിഹരിക്കാനും സർക്കാർ അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ശബരിമല ഉന്നതതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു നിർദേശിച്ചത്. എന്തിനും ഏതിനും സർക്കാറിനെ സമീപിക്കാതെ പ്രായോഗിക സ്വാതന്ത്ര്യം നൽകിയതുവഴി സ്വയംഭരണ സ്ഥാപനമായ ബോർഡിനെ ബന്ദിയാക്കിയെന്ന ആക്ഷേപത്തിൽനിന്ന് മറികടക്കാൻ കഴിഞ്ഞു.
അതേസമയം, സന്നിധാനം സമരകേന്ദ്രമാക്കാതെ നേതാക്കളെ അറസ്റ്റ് ചെയ്തതോടെ വൃശ്ചികം ഒന്നിനുതന്നെ ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പിയും പരിവാർ സംഘടനകളും സർക്കാറിെൻറ കെണിയിൽ വീണെന്ന ആക്ഷേപം ആർ.എസ്.എസ് നേതാക്കൾക്കുണ്ട്. ഒടുവിൽ എടുക്കേണ്ട സമരതന്ത്രം ആദ്യമേ പ്രയോഗിച്ചതോടെ കെ. സുരേന്ദ്രെൻറ അറസ്റ്റിലെ പ്രതിഷേധം റോഡ് ഉപരോധമായി ചുരുക്കേണ്ടിവന്നത് അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.