പ്രതീകാത്മക ചിത്രം

പോക്സോ കേസ് ഇരയെ വെട്ടിപ്പരിക്കേൽപിച്ച പിതൃസഹോദരൻ തൂങ്ങി മരിച്ചു

കൂത്താട്ടുകുളം: ഇലഞ്ഞിയിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടിയ വെട്ടിപ്പരിക്കേൽപിച്ച ശേഷം പ്രതി കൂടിയായ പിതൃസഹോദരൻ ജീവനൊടുക്കി. ശനിയാഴ്ച 12. മണിയോടെയാണ് സംഭവം. വീടിനു സമീപം വസ്ത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന പെൺകുട്ടിയുടെ തലക്ക് പിന്നിൽ മാരകായുധം ഉപയോഗിച്ച് വെട്ടിയശേഷം പ്രതി കടന്നുകളയുകയായിരുന്നു. സംഭവസമയം പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റ പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ടാപ്പിങ് തൊഴിലാളിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.

തലക്ക് പിന്നിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ഇലഞ്ഞിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പൊലീസും നാട്ടുകാരും ഏറെനേരം തിരച്ചിൽ നടത്തി. ഇതിനിടയിൽ പ്രതി താമസിച്ചിരുന്ന വീടിനു സമീപത്തെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. 2020ൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയർന്നത്.

Tags:    
News Summary - POCSO case victim's paternal uncle hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.